സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച ബി.ജെ.പി വനിതാ നേതാവിന്റെ നടപടി വിവാദമാകുന്നു. മാർക്കറ്റ് സന്ദർശനത്തിനിടെയാണ് ഹരിയാന മഹിളാ മോർച്ച വൈസ് പ്രസിഡന്റും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ട് ഉദ്യോഗസ്ഥനെ അടിച്ചത്.
മാർക്കറ്റിനെ കുറിച്ച് കർഷകർ നൽകിയ പരാതിയെ കുറിച്ച് ചോദ്യം ചെയ്യുന്നതിന് ഇടയിൽ ഉദ്യോഗസ്ഥൻ നടത്തിയ പരാമർശമാണ് സൊനാലിയെ പ്രകോപിപ്പിച്ചത്. നിരവധി തവണ ചെരിപ്പ് കൊണ്ട് സുൽത്താൻ സിംഗ് എന്ന മാർക്കറ്റ് കമ്മിറ്റി അംഗത്തെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
खट्टर सरकार के नेताओं के घटिया कारनामे!
मार्किट कमेटी सचिव को जानवरों की तरह पीट रही हैं आदमपुर, हिसार की भाजपा नेत्री।
क्या सरकारी नौकरी करना अब अपराध है?
क्या खट्टर साहेब कार्यवाही करेंगे?
क्या मीडिया अब भी चुप रहेगा? pic.twitter.com/2K1aHbFo5l— Randeep Singh Surjewala (@rssurjewala) June 5, 2020
വെള്ളിയാഴ്ചയാണ് വിവാദമായ സംഭവം നടക്കുന്നത്. മർദ്ദനത്തിനിടെ പരാതിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള അധികാരം തനിക്കല്ലെന്ന് പറഞ്ഞ് സൊനാലിയോട് നിരവധി തവണ കെഞ്ചുന്നതും ദൃശ്യങ്ങളിൽ കാണാം.
പരാമർശത്തിന് ഉദ്യോഗസ്ഥൻ ക്ഷമാപണം നടത്തിയതോടെ പൊലീസ് കേസ് വേണ്ടെന്ന നിലപാടിലാണ് സൊനാലിയുള്ളത്. ഹരിയാന മുഖ്യമന്ത്രി സംഭവത്തിൽ സൊനാലിക്കെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല ആവശ്യപ്പെട്ടു.
Read more
സംഭവത്തിൽ സുൽത്താൻ സിംഗും സോനാലി ഫോഗട്ടും പരാതി നൽകിയിട്ടുണ്ടെന്ന് ഹിസാർ ഡെപ്യൂട്ടി കമ്മീഷണർ ജോഗീന്ദർ ശർമ പറഞ്ഞു.