ബിഹാർ സി.പി.ഐ സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

ബിഹാർ സിപിഐ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ സത്യനാരായൺ സിംഗ് കോവിഡ് ബാധിച്ച് മരിച്ചു. 77 വയസ്സായിരുന്നു. വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ മാസം 30-ന് പട്ന എയിംസിൽ പ്രവേശിപ്പിച്ച സിംഗ്ങ് ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.‍

നേരത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാടലീപുത്രയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു. സത്യനാരായൺ സിംഗിന്റെ  ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരെ പട്നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബിഹാറിലെ ഖഗരാ ജില്ലയിലെ ഖാബ്സി സ്വദേശിയാണ്. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയാണ് സത്യനാരായൺ സിംഗ്. രണ്ടു തവണ ബെൽറൂണ്ട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചു.