ബംഗാളില്‍ മുഹമ്മദ് സലിമിന്‍റെ കാറിനു നേരെ അക്രമം

പശ്ചിമബംഗാളില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിന്റെ വാനഹ വ്യൂഹത്തിനു നേരെ അക്രമം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റായ്ഗഞ്ച് മേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ് മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിന് നേരെ ഒരു സംഘം ആക്രമണം നടത്തിയത്.

മുഹമ്മദ് സലീമിന് എന്തെങ്കിലും പരിക്കുകള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല. വാഹനവ്യൂഹത്തിനു നേരെ വെടി വെച്ചുവെന്നും സി.പി.ഐ.എം ആരോപിക്കുന്നുണ്ട്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബൂത്ത് കൈയേറുന്നു എന്നുള്ള വാര്‍ത്തകളുമുണ്ട്.

പശ്ചിമബംഗാളില്‍ തുടര്‍ച്ചയായി വോട്ടെടുപ്പില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  പ്രതിപക്ഷ നേതാക്കളെ പോളിംഗ് ബൂത്തിലേക്ക് കടത്തി വിടുന്നില്ലെന്ന് ആരോപിച്ച് സി.പി.ഐ.എം തിരഞ്ഞെടുപ്പ് കമ്മീഷന് പലകുറി പരാതി നല്‍കുകയും ചെയ്തിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ബുത്ത് കൈയേറ്റം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇപ്രാവശ്യം ഇതൊഴിവാക്കാനായി പ്രത്യേക നിരീക്ഷകനെ നിയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നു.