അസമിൽ മുന്നില്‍ ബി.ജെ.പി, കോണ്‍ഗ്രസിന് 15 സീറ്റുകളില്‍ ലീഡ്

അസമില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലം. 22 സീറ്റുകളിലാണ് നിലവില്‍ ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് 15 സീറ്റുകളില്‍ മുന്നിലുണ്ട്. എ.ജെ.പി മൂന്ന് സീറ്റുകളില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്.

മൂന്ന് ഘട്ടങ്ങളിലായിട്ടാണ് അസമിൽ തിരഞ്ഞെടുപ്പ് നടന്നത്. മൊത്തം സീറ്റുകള്‍ 126 ആണ്. അസമിലെ ആദ്യഫല സൂചനകൾ ബിജെപിക്ക് അനുകൂലമാണ്. അസം തലസ്ഥാനമായ ദിസ്പൂരിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. അതുൽ ബോറയാണ് ദിസ്പൂരിലെ ബിജെപി സ്ഥാനാർത്ഥി. എൻഡിഎ 24, യുപിഎ 13.

പുതുച്ചേരിയിൽ ആദ്യ ഫലസൂചനകൾ എഐഎൻആർസിക്ക് അനുകൂലമായ നിലയിലാണ്. അഞ്ച് സീറ്റുകളിൽ AINRC മുന്നിട്ടു നിൽക്കുന്നു. ഐഎൻസിക്ക് 4 സീറ്റുകളാണുള്ളത്. പുതുച്ചേരിയിൽ എഐഎഡിഎംകെയ്ക്ക് സീറ്റുകളൊന്നും നേടാൻ സാധിച്ചിട്ടില്ല.