മതപരിവർത്തന നിരോധന ബിൽ നിയമസഭയിൽ പാസാക്കാന്‍ ഒരുങ്ങി ഗുജറാത്ത് സർക്കാർ

മതപരിവർത്തന നിരോധന ബിൽ നിയമസഭയിൽ പാസാക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ. സഭാസമ്മേളനത്തി‍ൻെറ അവസാന ദിനമായ ഏപ്രിൽ ഒന്നിന് ബിൽ ചർച്ചക്കെടുക്കാനാണ് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരി‍ൻെറ നീക്കം. 176 അംഗ സഭയിൽ 111 അംഗങ്ങളുടെ പിൻബലമുള്ളതിനാൽ പ്രതിപക്ഷത്തി‍ൻെറ എതിർപ്പ് അവഗണിച്ച് ശബ്ദവോട്ടോടെ ബിൽ പാസാക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.

ലവ് ജിഹാദിനെ തടയാനെന്ന വാദത്തോടെയാണ് ബി.ജെ.പി സർക്കാർ “ഗുജറാത്ത് മതസ്വാതന്ത്ര്യ ബിൽ -2021″ന് രൂപം നൽകിയത്. 2003ലെ നിയമം ഭേദഗതി ചെയ്താണ് പുതിയ ബിൽ കൊണ്ടുവന്നത്.

മധ്യപ്രദേശും ഉത്തർപ്രദേശും നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമത്തെക്കാൾ അപകടകാരിയാണ് ഗുജറാത്ത് സർക്കാർ പാസാക്കാനൊരുങ്ങുന്ന ഭേദഗതി നിയമമെന്നാണ് വിലയിരുത്തൽ. നിയമം ലംഘിക്കുന്നവർക്ക് മൂന്നു മുതൽ 10 വർഷം വരെ ജയിൽശിക്ഷയും ചുരുങ്ങിയത് 50,000 രൂപ പിഴയും ലഭിക്കും.

പല സംസ്ഥാനങ്ങളും സുപ്രീംകോടതിയിൽ പുതിയ ബില്ലിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എങ്കിലും, ബില്ലുമായി മുന്നോട്ടു പോകാനായിരുന്നു ബി.ജെ.പി സർക്കാരി‍ൻെറ തീരുമാനം.