സഹകരണ സംഘങ്ങൾക്കായി പുതിയ ദേശീയ നയം കൊണ്ടുവരും; കർഷകരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സഹായിക്കുമെന്ന് അമിത് ഷാ

സഹകരണ മേഖലയില്‍ സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടാനില്ലെന്ന് പ്രഖ്യാപിച്ച് സഹകരണ വകുപ്പിന്റെ ചുമതല നിര്‍വ്വഹിക്കുന്ന അമിത് ഷാ. സഹകരണ മന്ത്രാലയം ഉണ്ടാക്കിയത് ഭിന്നതയ്ക്കല്ലെന്നും പുതിയ സഹകകരണ നയം ഉടന്‍ കൊണ്ടുവരുമെന്നും പറഞ്ഞു. സഹകരണം സംസ്ഥാന വിഷയമോ കേന്ദ്ര വിഷയമോ എന്ന തർക്കത്തിനില്ലെന്നും സംസ്ഥാനങ്ങളെ സഹായിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മന്ത്രാലയം രൂപവത്കരിച്ച ശേഷം ആദ്യമായി സംഘടിപ്പിച്ച കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സഹകരണ മേഖലയിലെ മാതൃകകളാണ് ഊരാളുങ്കല്‍ സൊസൈറ്റിയും കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനങ്ങളെ സഹായിക്കാനാണ് സഹകരണ മന്ത്രാലയം കേന്ദ്രം കൊണ്ടുവന്നത്. ആര്‍ക്കെങ്കിലും ആശങ്ക ഉണ്ടെങ്കില്‍ അത് വേണ്ട.  കർഷകരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അഞ്ച് ട്രില്ല്യൻ ഡോളർ ശക്തിയാകണമെന്നും സഹകരണസ്ഥാപനങ്ങൾ കാലത്തിനനുസരിച്ചു മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read more

സംസ്ഥാനാന്തര സഹകരണ സംഘങ്ങളെ നിയന്ത്രിക്കാന്‍ നിയമം വരും. സഹകരണ സംഘങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍ തടയുന്നതിന് നബാര്‍ഡുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ് വെയര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ ഇതിനനുസരിച്ച് സഹകരണ നിയമത്തില്‍ മാറ്റം വരുത്തണം.