ബസുകള്‍ക്ക് ഏകീകൃത സ്വഭാവം നല്‍കി കേന്ദ്രം; ഇനി പുറത്തിറങ്ങുന്ന ബസുകള്‍ക്കെല്ലാം ഒരേ രൂപം; നിന്നു കൊണ്ട് സഞ്ചരിക്കാന്‍ 6 പേര്‍ക്ക് മാത്രം അനുമതി

രാജ്യത്തെ ബസുകള്‍ക്ക് ഏകീകൃത സ്വഭാവം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇനി പുറത്തിറങ്ങുന്ന ബസുകള്‍ക്കെല്ലാം ഒരേ രൂപമായിരിക്കും. പുതിയ രൂപത്തിലുള്ള ആദ്യ കെ.എസ്.ആര്‍.ടി.സി ബസ് തിരുവനന്തപുരത്ത് റജിസ്റ്റര്‍ ചെയ്തു. പുതിയ നിയമപ്രകാരം 49 പേര്‍ക്ക് ഇരുന്നു സഞ്ചരിക്കാവുന്ന ബസില്‍ നിന്നുകൊണ്ട് യാത്രചെയ്യാവുന്നവരുടെ എണ്ണം ആറായി നിജപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ നിര്‍മാതാക്കള്‍ക്ക് ഇനിമുതല്‍ ബസിന്റെ ബോഡി നിര്‍മാണം പാടില്ല.

നിറവ്യത്യാസമുണ്ടെങ്കിലും സ്വകാര്യ ബസുകളുടേയും രൂപവും ഒരു പോലെയായിരിക്കും. പോകുന്ന സ്ഥലം ഏതാണെന്നുള്ളത് എഴുതി വെയ്ക്കുന്നതെല്ലാം പഴയ രീതി. ഇനിമുല്‍ ഇത് പ്രത്യേകം ഈ എല്‍. ഇ.ഡി ഡിസ്‌പ്ലേയില്‍ സെറ്റുചെയ്യണം. 11.98 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയും, മാത്രമല്ല അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന അഞ്ചു വാതിലുകള്‍വേണം. അപകടമുണ്ടായാല്‍ പുറത്തുകടക്കാനായി ചില്ല് പൊളിക്കാനുള്ള ഹാമറും ഒപ്പം കരുതിയിട്ടുണ്ട്.

Read more

സ്വകാര്യനിര്‍മാതാക്കള്‍ക്ക് ഇനി ബസുകളുടെ ബോഡി നിര്‍മാണം പാടില്ല. സംസ്ഥാനത്ത് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്ാന്‍സ്‌പോര്‍ട് അംഗീകരിച്ച ഒറ്റ ബോഡി നിര്‍മാതാക്കളെ ഉള്ളു. കോട്ടയം ആസ്ഥാനമായ കൊണ്ടോട്ടി ട്രാന്‍സ്‌പോര്‍ട് ആണ് കെ.എ്.ആര്‍.ടി.സിയ്ക്കും സ്വകാര്യ ബസിന്റേയും ബോഡി നിര്‍മിക്കുക.