'അന്നേ പറഞ്ഞില്ലേ വെള്ളിയാഴ്ച എന്ന്', മൗര്യയും സൈനിയും എസ്‌.പിയിൽ ചേർന്നു

ഉത്തർപ്രദേശിലെ മുൻ മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ധരം സിംഗ് സൈനിയും ഇന്ന് പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവിന്റെ സാന്നിദ്ധ്യത്തിൽ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. യോഗി മന്ത്രിസഭയിൽ നിന്ന് കഴിഞ്ഞ ആഴ്ച ദിവസങ്ങളിൽ രാജി വെച്ചവരാണ് ഇരുവരും.

ബിജെപി എംഎൽഎമാരായിരുന്ന റോഷൻലാൽ വർമ, ബ്രിജേഷ് പ്രജാപ്തി, മുകേഷ് വർമ, വിനയ് ശാക്യ, ഭഗവതി സാഗർ എന്നിവരും അപ്നാദളിന്റെ ചൗധരി അമർ സിംഗും ഇന്ന് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച എംഎല്‍എമാരുടെ എണ്ണം ഒമ്പതാണ്. ഇതില്‍ മൂന്ന് മന്ത്രിമാരും ഉള്‍പ്പെടുന്നു. സ്വാമി പ്രസാദ് മൗര്യയുമായി ബന്ധം പുലര്‍ത്തുന്നവരാണ് ബിജെപി വിടുന്ന ഭൂരിപക്ഷം എംഎല്‍എമാരും.ദളിത്, പിന്നോക്ക വിഭാഗങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും ബി.ജെ.പിയും യോഗി സര്‍ക്കാരും അവഗണന കാണിക്കുന്നുവെന്നാണ് രാജിവെയ്ക്കുന്നവരുടെ പ്രധാന ആരോപണം.

രാജി വെച്ചവരും മണ്ഡലങ്ങളും: സ്വാമിപ്രസാദ് മൗര്യ – പഡ്രൗന, (തൊഴിൽ മന്ത്രി), ദാര സിംഗ് ചൗഹാൻ – മധുബൻ, (വനം മന്ത്രി),ധരം സിംഗ് സൈനി – നകുർ, (ആയുഷ് മന്ത്രി), ബ്രജേഷ് പ്രജാപതി – തിൻഡ്വാഡ, അവതാർ സിംഗ് ബഡാന – മീരാപൂർ , റോഷൻലാൽ വെർമ്മ – തിൽഹാർ, ഭഗവതി പ്രസാദ് സാഗർ – ബിൽഹൗർ, മുകേഷ് വെർമ്മ – ഷികോഹാബാദ്, വിനയ് ശാക്യ – ബിധുന, ബാല പ്രസാദ് അവസ്തി – മൊഹംദി,ഛത്രപാൽ ഗംഗാദർ – ബഹേ