വിചാരധാര പരാമര്‍ശം; വി.ഡി സതീശന് എതിരെയുള്ള ആര്‍.എസ്.എസ് ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ ആര്‍എസ്എസ് നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കണ്ണൂര്‍ മുന്‍സിഫ് കോടതിയാണ് പരാതി ഫയലില്‍ സ്വീകരിച്ചത്. കോടതി ഇന്ന് മൂന്ന് മണിക്ക് പരിഗണിക്കും.

വിചാരധാരയില്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്ന് വി.ഡി.സതീശന്‍ പ്രസ്തവാന നടത്തിയെന്ന് ആരോപിച്ച് ആര്‍എസ്എസ് കേരളം പ്രാന്ത സംഘചാലക് കെ.കെ.ബാലറാമാണ് കേസ് കൊടുത്തത്.

Read more

പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. സതീശനോ അനുയായികളോ മേലില്‍ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നത് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ആര്‍എസ്എസിന് വേണ്ടി അഭിഭാഷകരായ അഡ്വ.എം.ആര്‍.ഹരീഷ്, അഡ്വ.കെ.ഒ.പ്രതാപ് നമ്പ്യാര്‍ എന്നിവര്‍ ഹാജരാകുന്നത്.