'താണജാതിക്കാരനായ മധു, മാര്‍ക്‌സിസം ലെനിനിസം പഠിച്ചു, അത് പഠിക്കാത്ത ഉയര്‍ന്ന ജാതിക്കാരിയായ വീണ എം.എല്‍.എയായി'; വീണ ജോര്‍ജ് എം.എല്‍.എക്കെതിരെ സഹപാഠി

വീണ ജോര്‍ജ് എം.എല്‍.എക്കെതിരെ വിമര്‍ശനവുമായി സഹപാഠി രംഗത്ത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ സഹപാഠി ജയന്ത് മാമനാണ് എം.എല്‍.എക്കെതിരെ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്.

എസ്.എഫ്.ഐ സജീവപ്രവര്‍ത്തകനും സഹപാഠിയുമായ മധു എന്ന സുഹൃത്തിനെയു വീണയെയും താരതമ്യം ചെയ്തുകൊണ്ടാണ് ജയന്ത് കുറിപ്പെഴുതിയത്.

“മധു വളരെ താണ ജാതിയില്‍ ജനിച്ചതാണ്. ഇപ്പോഴും പാര്‍ട്ടിക്കു വേണ്ടി പോസ്റ്റര്‍ ഒട്ടിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. പാര്‍ട്ടി ഇടപെട്ട് സഹകരണ ബാങ്കില്‍ പീയൂണ്‍ ആയി ജോലി വാങ്ങി കൊടുത്തു. താണജാതിക്കാരനായ മധു മാര്‍ക്‌സിസം ലെനിനിസം പഠിച്ചു. സമരമുഖങ്ങളില്‍ അടിയും തല്ലും വാങ്ങി. സഹകരണ ബാങ്കില്‍ പീയൂണ്‍ ആയി. സമ്പന്നയും ഉയര്‍ന്ന ജാതിക്കാരിയുമായി വീണ മാര്‍ക്‌സിസം ലെനിനിസം പഠിച്ചില്ല. സമരത്തിനും പോയില്ല. സി.പി.ഐ.എം എം.എല്‍.എ ആയി”- ജയന്ത് മാമന്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് കുറിപ്പ്

വീണാ ജോര്‍ജ് MLA ഒരു രാഷ്ട്രീയ പഠനം……

വീണാ ജോര്‍ജ് MLA യും ഞാനും പഠിച്ചത് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ആണ്. Asianet News ലെ വിനു വി. ജോണും ഉണ്ടായിരുന്നു. വീണയുടെ അമ്മ കോളജിലെ അദ്ധ്യാപിക ആയിരുന്നു. വീണയും കുടുംബവും കോണ്‍ഗ്രസ് അനുഭാവികള്‍ ആയിരുന്നു. വീണ KSU വിന്റെ സമരങ്ങളില്‍ പോലും പങ്കെടുത്തതായി അറിയില്ല. അന്ന് ഞാന്‍ SFI യിലാണ് പ്രവര്‍ത്തിക്കുന്നത്.

ഞാന്‍ അടൂര്‍ ആനന്ദപ്പള്ളി വാര്‍ഡിലെ DYFI യൂണിറ്റ് സെക്രട്ടറിയാണ്. എന്റെ സുഹൃത്ത് മധു അന്ന് അടൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ DYFI മെംബര്‍ ആണ്. മധുവും അതേ കോളെജില്‍ എന്റെ ഒരു വര്‍ഷം സീനിയറായി പഠിക്കുന്നു. SFI യുടെ ഒരു സമരവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ കോളേജിന്റെ office അടിച്ചു തകര്‍ത്തു. ഞാനും മധുവുമടക്കം 16 പേര്‍ ജയിലിലായി. ഞങ്ങള്‍ ജയിലില്‍ ആയപ്പൊള്‍ വീണ മോള്‍ ക്ലാസ്സില്‍ ഇരുന്ന് നല്ലവണ്ണം പഠിക്കുകയായിരുന്നു.

പഠനത്തിന് ഇടയ്ക്കുതന്നെ പാര്‍ട്ടി വെറും ഉടായിപ്പ് ആണന്നു മനസ്സിലാക്കി ഞാന്‍ രാജി വെച്ചു. വലിയ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും ഞാന്‍ പാര്‍ട്ടിയില്‍ തിരിച്ചു ചെന്നില്ല. പാര്‍ട്ടിക്ക് എന്നില്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്റെ മനഃസാക്ഷി പാര്‍ട്ടി രീതികളോട് പൊരുത്തപ്പെടാത്തതു കൊണ്ട് ഒരിക്കലും ഞാന്‍ പാര്‍ട്ടി പരുപാടികളില്‍ പങ്കെടുത്തില്ല.

കോണ്‍ഗ്രസ്സുകാരിയായ വീണയെ കോണ്‍ഗ്രസ്സുകാരനായ ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ജോര്‍ജ് വിവാഹം കഴിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ നോമിനി ആയി വീണ CPM- MLA ആയി. പിണറായിയുടെ Good Book ല്‍ ഉണ്ടായതു കൊണ്ട് ഇനിയും മന്ത്രി ആകും. വലിയ സ്ഥാനങ്ങള്‍ കിട്ടും.

മധു വളരെ താണ ജാതിയില്‍ ജനിച്ചതാണ്. ഇപ്പോഴും പാര്‍ട്ടിക്കു വേണ്ടി പോസ്റ്റര്‍ ഒട്ടിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. പാര്‍ട്ടി ഇടപെട്ട് സഹകരണ ബാങ്കില്‍ പീയൂണ്‍ (peon) ആയി ജോലി വാങ്ങി കൊടുത്തു. താണജാതിക്കാരനായ മധു മാര്‍ക്‌സിസം ലെനിനിസം പഠിച്ചു. സമര മുഖങ്ങളില്‍ അടിയും തല്ലും വാങ്ങി. സഹകരണ ബാങ്കില്‍ പീയൂണ്‍ ആയി. സമ്പന്നയും ഉയര്‍ന്ന ജാതിക്കാരിയുമായി വീണ മാര്‍ക്‌സിസം ലെനിനിസം പഠിച്ചില്ല. സമരത്തിനും പോയില്ല. CPM – MLA ആയി …

ഇതു താനടാ പാര്‍ട്ടി…..

Read more