'കേരളത്തിന്റെ സാസംസ്‌കാരിക പാരമ്പര്യത്തെ തെല്ലെങ്കിലും ബഹുമാനിക്കുന്നെങ്കില്‍ ബല്‍റാം മാപ്പുപറയുക'

വി.ടി ബല്‍റാം അശേഷം ചരിത്രബോധമില്ലാത്ത വ്യക്തിയാണ് എന്ന് തെളിയിക്കുന്നതാണ് എ.കെ.ജിയെ അവഹേളിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കുറിപ്പെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മറിറിയംഗവും എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ വി. ശിവദാസന്‍ സൗത്ത് ലൈവിനോട് പറഞ്ഞു. എ.കെ.ജി എന്ന മഹാനായ തൊഴിലാളി കര്‍ഷക നേതാവിനെ അവഹേളിച്ചത് വഴി സാധാരണക്കാരന്റെ പാവപ്പെട്ടവന്റെ ആത്മാഭിമാനബോധത്തെയാണ് അദ്ദേഹം അവഹേളിച്ചിരിക്കുന്നത്.

എ.കെ.ജിയും സുശീല ഗോപാലനുമായുള്ള രാഷട്രീയ സൗഹൃദം പിന്നീട് വിവാഹത്തിലേക്ക് കടന്നത് അദ്ദേഹത്തിന്റെ തന്നെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിരുന്നു.

രാഷട്രീയ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രണയവും വിവാഹവും നിഷിദ്ധമാണ് എന്നാണ് ബല്‍റാം കരുതുന്നത് എങ്കില്‍ അങ്ങയല്ല അദ്ദേഹത്തിന്റെ വ്യക്തി ജീവിതം തളിയിക്കുന്നത്. ഇത്രയും ഗുരുതരമായ തെറ്റ് ചെയ്ത അദ്ദേഹം ജനങ്ങളോട് മാപ്പു പറയേണ്ടതാണ്. കേരളത്തിന്റെ സാസംസ്‌കാരിക പാരമ്പര്യത്തെ തെല്ലെങ്കിലും ബഹുമാനിക്കുന്നുണ്ടെങ്കില്‍ തുറന്ന മനസോടെ കേരള ജനതയോട് മാപ്പപേക്ഷിക്കുകയാണ് വേണ്ടത്.