പൊലീസിന് കടന്നു ചെല്ലാൻ കഴിയാത്ത 22 സ്ഥലങ്ങൾ കേരളത്തിലുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പിണറായി വിജയന്‍റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ബോധപൂർവം നിയമവാഴ്ചയെ അട്ടിമറിക്കുന്നതാണ് കഴിഞ്ഞ ആറുമാസമായി കേരളത്തിൽ കാണുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട് സഞ്ജിത്തിന്റേത് പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്നും കേസിലെ പ്രതികൾ ഇപ്പോഴും നിയമനടപടികൾക്ക് പുറത്താണെന്നും അദ്ദേഹം കുറ്റപ്പെട്ടുത്തി. കരുനാഗപ്പള്ളിയിൽ പോപ്പുലർഫ്രണ്ട് ഓഫീസ് റെയ്ഡ് നാടകമായിരുന്നുവെന്നും സുരന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബിന്‍റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more
ഹലാൽ എന്നത് ഒരു ഭക്ഷണ വിഷയമല്ല. ഇത് തീവ്രവാദ അജണ്ടയാണ്. പോപ്പുലർ ഫ്രണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാൻ കൊണ്ടു വന്നതാണിതെന്നും ഇതിനെ മുഖ്യമന്ത്രി വെള്ള പൂശുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.