പരസ്യ വിമര്‍ശനം: വി എം സുധീരനില്‍ നിന്നും വിശദീകരണം തേടാന്‍ ഹൈക്കമാന്‍ഡ്

കെ പി സി സി നേതൃത്വത്തിനും, പ്രതിപക്ഷ നേതാവിനും ഐ ഐ സി സിക്കുമെതിരെ പരസ്യ വിമര്‍ശനം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് വി എം സുധീരനില്‍ നിന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിശദീകരണം തേടുമെന്ന് സൂചന. സുധീരന്‍ നടത്തിയ പരസ്യ പ്രസ്താവനകള്‍ അച്ചടക്ക ലംഘനമാണെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍ . പരസ്യ പ്രസ്താവനകള്‍ പാടില്ലന്ന ഐ ഐ സി സി യുടെ വിലക്ക് സുധീരന്‍ ലംഘിച്ചുവെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു.

കെ പി സിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കടുത്ത വിമര്‍ശനമാണ് വി എം സുധീരന്‍ പുറപ്പെടുവിച്ചത്. സുധാകരനും സതീശനും ഏക പക്ഷീയമായി കാര്യങ്ങള്‍ തിരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണെന്നാണ് വി എം സുധീരന്‍ ആരോപിച്ചത്്. താന്‍ പാര്‍ട്ടി വിട്ടുവെന്ന തരത്തില്‍ കെ സുധാകരന്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് സുധീരന്‍ ആരോപിക്കുന്നത്. ‘അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലല്ലോ’ എന്നാണ് കെ പി സി സി പ്രസിഡന്റ് തന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ചതെന്ന് സുധീരന്‍ ആരോപിക്കുന്നു.

സുധാകരനും സതീശനും ചുമതലയേറ്റെടുത്തപ്പോള്‍ പിന്തുണച്ചയാളാണ് താന്‍. ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് വ്യക്തിയധിഷ്ഠിതമായ സംഘടനാ ശൈലിക്കും ഒരു പരിധിവരെ മാറ്റം വരുമെന്ന പ്രതിക്ഷയിലാണ് താന്‍ ഇവരെ പി്ന്തുണച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇത് തന്നെയാണ് ആഗ്രഹിച്ചത്. എന്നാല്‍ തങ്ങളുട വ്യക്തിയധിഷ്ഠിതമായ നിലപാടുകള്‍ തുടര്‍ന്ന് കൊണ്ടുപോവുകയായിരുന്നു സതീശനും സുധാകരനുമെന്നും വി എം സുധീരന്‍ കുറ്റപ്പെടുത്തി.

തികച്ചും ഏകപക്ഷീയമായാണ് ഡി സി സി അധ്യക്ഷന്‍മ്മാരെ നിര്‍ണ്ണയിച്ചത്. അത് തെറ്റാണെന്ന് പറഞ്ഞപ്പോള്‍ സുധാകരന്‍ തന്നെ നേരിട്ട് കണ്ടു തിരുത്തമെന്ന് വാക്ക് തന്നു. എന്നാല്‍ പിന്നീടും പഴയതുപോലെ തന്നെ രണ്ട് ഗ്രൂപ്പായി തന്നെ കാര്യങ്ങള്‍ മുമ്പോട്ട് പോവുകയായിരുന്നു. സുധാകരന്‍ ശൈലിയില്‍ മാറ്റം വരുത്തിയില്ല. സംഘടനയ്ക്കും പാര്‍ട്ടിക്കും ഇത്തരം നിലപാടുകള്‍് ഗുണകരമല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചത്. പണ്ട് രണ്ട് ഗ്രൂപ്പിന്റെ താല്‍പര്യമാണ് സംരക്ഷിക്കേണ്ടതെങ്കില്‍ ഇപ്പോള്‍ നിരവധി ഗ്രൂപ്പുകളാണ ് പാര്‍ട്ടിയിലുള്ളത്. ഹൈക്കമാന്‍ഡിന് കത്തയച്ചങ്കിലും പ്രതികരണം ഉണ്ടാകാതിരുന്നത് കൊണ്ടാണ് രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജി വച്ചതെന്നും സുധീരന്‍ വ്യക്തമാക്കി.

രാജമന്‍മ്മഭൂമി പ്രതിഷ്്ഠാ ചടങ്ങിന് കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന വി എം സുധീരന്റെ പരസ്യമായ ആവശ്യവും ഹൈക്കമാന്‍ഡിന് അലോസരമുണ്ടാക്കിയിരുന്നു. ഐ ഐ സി സി ഇന്‍ചാര്‍ജ്ജായി കെ പി സി സി യോഗത്തില്‍ പങ്കെടുത്ത ദീപാ ദാസ് മുന്‍ഷി ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവന പാടില്ലന്ന് വിലക്കുകയും ചെയ്തിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ