പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് സയനൈഡ് വാങ്ങിയത്; മറ്റൊന്നും അറിയില്ലെന്നും പ്രജികുമാര്‍

പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിച്ചതെന്നു കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി പ്രജികുമാര്‍. ജില്ലാ ജയിലില്‍ നിന്നു താമരശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പ്രജികുമാറിന്റെ പ്രതികരണം. ഒന്നാം പ്രതി ജോളി ജോസഫിനെയും കോടതിയിലേക്ക് കൊണ്ടു പോയി. പത്തരയോടെ ഇരുവരെയും കോടതിയില്‍ ഹാജരാക്കും.

ജോളിയെ 15 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. പ്രതി എം.എസ്. മാത്യുവിന്റെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആര്‍. ഹരിദാസന്‍ ഇന്നലെ കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു. പ്രതികള്‍ക്ക് അഭിഭാഷകരില്ലാത്തതിനാല്‍ അവരുടെ ഭാഗം കൂടി കേള്‍ക്കാനായി ഇന്നു ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.