വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പീതാംബരക്കുറുപ്പ്

വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പ്.വട്ടിയൂര്‍ക്കാവില്‍ മത്സരത്തിനിറങ്ങാന്‍ ഔദ്യോഗികമായി പാര്‍ട്ടി ആവശ്യപ്പെട്ടിടിലെന്നും തന്നെ പോലെ കാത്തിരിക്കാന്‍ തയ്യാറായ ആളെ പാര്‍ട്ടിയില്‍ അടുത്തിടെ ഒന്നും കണ്ടിട്ടില്ലെന്നും പീതാംബരക്കുറുപ്പ് മാധ്യമങ്ങളെട് പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിയില്‍ ആര്‍ക്കും അതൃപ്തി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു. കാരുണ്യത്തിന്റെ അല പാര്‍ട്ടി നേതൃത്വത്തിന് തന്നോടുണ്ട്. താന്‍ എന്ത് ചെയ്യണമെന്ന് നിശ്ചയിക്കേണ്ടത് പാര്‍ട്ടി ആണ്. പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നും താന്‍ ഒന്നിനും വിധി പറയേണ്ട ആളല്ല മറിച്ച് വിധി സ്വീകരിക്കേണ്ട ആളാണെന്നും പീതാംബരക്കുറുപ്പ് വ്യക്തമാക്കി.

ശക്തമായ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2011-ലും 2016-ലും ശക്തമായ ത്രികോണമത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ രണ്ടു വട്ടവും വിജയക്കൊടി പാറിച്ചത് കോണ്‍ഗ്രസിന്റെ കെ മുരളീധരനായിരുന്നു