സ്വപ്‌നയെയും സന്ദീപിനെയും കോവിഡ് ടെസ്റ്റിനായി ആലുവയിലെ ആശുപത്രിയിൽ എത്തിച്ചു; ചോദ്യം ചെയ്യലിന് ശേഷം എൻ.ഐ.എ പ്രത്യേക കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കോവിഡ് വൈദ്യപരിശോധനയ്ക്കായാണ് ആശുപത്രിയിൽ കൊണ്ടുവന്നത്.

പരിശോധനയ്ക്ക് ശേഷം ഇവരെ കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ എത്തിക്കും. ഇവിടെവെച്ച് പ്രാഥമികമായി ചോദ്യംചെയ്ത ശേഷം എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കും.

ഞായറാഴ്ച രാവിലെ 11.15-ഓടെയാണ് പ്രതികളുമായി എൻ.ഐ.എ വാളയാർ അതിർത്തി കടന്നത്. ഇതിനിടെ, വടക്കഞ്ചേരിക്ക് സമീപം സ്വപ്ന സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പഞ്ചറായി.

ഇന്നലെ ഉച്ചയേ‍ാടെയാണു ബെംഗളൂരുവിലുള്ള സ്വപ്നയുടെയും സന്ദീപിന്റെയും താമസ സ്ഥലത്തെക്കുറിച്ച് അന്വേഷണ സംഘത്തിനു കൃത്യമായ വിവരം ലഭിച്ചത്.

Read more

വൈകിട്ട് ഏഴോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു. യുഎപിഎ ചുമത്തിയാണു എൻഐഎ കേസെടുത്തിരിക്കുന്നത്.