'ഗള്‍ഫില്‍ തുഷാറിന്റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍; എന്റെ ബിസിനസും ജീവിതവും തകരാന്‍ കാരണം തുഷാര്‍ വെള്ളാപ്പള്ളി'; നാസില്‍ അബ്ദുല്ല

വണ്ടിച്ചെക്ക് കേസില്‍ ഒത്തുതീര്‍പ്പിനൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി. നാസില്‍ അബ്ദുള്ളയെ തുഷാര്‍ ഫോണില്‍ വിളിച്ചെന്നും ഇന്നു തന്നെ നേരില്‍ കണ്ട് സംസാരിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് അറിയിച്ചതായും നാസില്‍ പറഞ്ഞു.

അതേ സമയം തുഷാര്‍ വെള്ളാപ്പള്ളി കാരണം ബിസിനസും ജീവിതവും തകര്‍ന്ന വ്യക്തിയാണ് താനെന്ന് നാസില്‍ അബ്ദുല്ല പറഞ്ഞു. ആറുമാസം ജയിലില്‍ കഴിയേണ്ടി വന്നു. ഒന്നര വര്‍ഷത്തോളം കേസ് നേരിട്ടു. വളര്‍ത്തിയെടുത്ത സ്ഥാപനം തന്നെ ഇല്ലാതായി. ഗള്‍ഫില്‍ തുഷാറിന്റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് താനെന്നും നാസില്‍ പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു നാസിലിന്റെ പ്രതികരണം.

ബിടെക് ബിരുദധാരിയായ നാസില്‍ അബ്ദുല്ല, ജോലി ഉപേക്ഷിച്ചാണ് ദുബായില്‍ ഹാര്‍മണി എന്ന ഇലക്ട്രിക്കല്‍ ജോലികള്‍ ഏറ്റെടുക്കുന്ന സ്ഥാപനം തുടങ്ങുന്നത്. തുഷാര്‍ വെള്ളാപ്പള്ളി നടത്തിയിരുന്ന ബോയിംഗ് കണ്‍സ്‌ട്രേഷന്‍സിന്റെ ഉപകരാര്‍ ഏറ്റെടുക്കുന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഉമ്മുല്‍ഖുവൈനിലെ ഒരു പ്രോജക്ട് പൂര്‍ത്തിയാക്കിയിട്ടും തുഷാറിന്റെ കമ്പനി പണം നല്‍കിയില്ല, നാസില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങാന്‍ തുടങ്ങി.

Read more

സ്ഥാപനം പോലും ഇല്ലാതായി. തുഷാറിന് ജാമ്യം കിട്ടാന്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഇടപെട്ടു. സാധാരണക്കാരനായ തന്നെ സഹായിക്കാന്‍ ആരുമുണ്ടായില്ല. തുഷാര്‍ പണം നല്‍കാതെ കബളിപ്പിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും തനിക്കറിയാം. തുഷാറിന്റെ സ്വാധീനത്തെ ഭയന്ന് ആരും രംഗത്തു വന്നില്ലെന്നും നാസില്‍ പറഞ്ഞു.