വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയുടെ മരണം; രണ്ട് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ ആരോപണ വിധേയരായ വനംവകുപ്പ് ഉദ്യോസ്ഥർക്ക് സസ്പെൻഷൻ. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ. രാജേഷ്കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ പ്രദീപ് കുമാർ എന്നിവർക്കാണ് സസ്പെൻഷൻ.

വനത്തിലെ ക്യാമറ നശിപ്പിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത മത്തായിയുടെ മരണത്തിലാണ് നടപടി. വനംവകുപ്പ് രേഖകളിൽ കൃത്രിമം കാട്ടിയെന്ന തെളിവുകൾ പുറത്തുവന്നു. മൃതദേഹം ഇതുവരെ സംസ്കരിച്ചിട്ടില്ല.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചകൾ വ്യക്തമായ സാഹചര്യത്തിൽ വനപാലകർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനും പൊലീസ് തീരുമാനിച്ചിരുന്നു.

ഇതിനിടെ മത്തായിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കോൺഗ്രസ് ഏറ്റെടുത്തു