പൂക്കുറ്റിയാകാൻ കേരളം അകത്താക്കിയത് 480 കോടിയുടെ മദ്യം

ഇത്തവണത്തെ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷ വേളയില്‍ കേരളത്തില്‍ വിറ്റഴിച്ചത് 480.14 കോടി രൂപയുടെ മദ്യം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 77.79 കോടി രൂപയുടെ അധികം വില്‍പ്പനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവിൽ 402.35 കോടിയുടെ മദ്യ വില്‍പ്പമയായിരുന്നു നടന്നത്. പുതുവർഷ ദിനത്തിലെ ഉച്ചവരെയുള്ള കണക്കുകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

ക്രിസ്മസിന് കേരളത്തില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് മദ്യ വില്‍പ്പനയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11.34 കോടി രൂപയുടെ മദ്യമാണ് ഇത്തവണ ബെവ്റേജസ് കോര്‍പ്പറേഷന്‍ ഇത്തവണ അധികമായി വിറ്റഴിച്ചത്. ക്രിസ്മസ് തലേന്ന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴു കോടി രൂപയുടെ മദ്യവും ക്രിസ്മസ് ദിവസം 11.34 കോടി രൂപയുടെ മദ്യവും കേരളം അധികമായി വിറ്റു. ക്രിസ്മസിന് മുന്‍പുള്ള മൂന്ന് ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ മൊത്തം 313.63 കോടി രൂപയുടെ മദ്യമാണ് വിറ്റിരിക്കുന്നത്.

ഡിസംബര്‍ 24 ന് മാത്രം 157.05 രുപയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റു പോയത്. കഴിഞ്ഞ ക്രിസ്മസ് കാലത്ത് വിറ്റത് 256.01 കോടി രൂപയുടെ മദ്യമായിരുന്നു. കേരളത്തിലെ ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യ ക്രിസ്മസായിരുന്നു ഇത്.