നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിട്ട വലിയ പരാജയത്തിന് പിന്നാലെ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ.എം ഷാജി.
തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നഷ്ടപ്പെട്ട സീറ്റുകളെക്കാൾ ഗൗരമായി കാണേണ്ടത് നഷ്ടപ്പെട്ടു പോയ വോട്ടുകളെ കുറിച്ചാണെന്ന് കെ.എം ഷാജി തുറന്നടിച്ചു.
ഇത്ര സീറ്റുകൾ കിട്ടിയില്ലെ എന്ന് ആശ്വസിക്കുകയല്ല വേണ്ടതെന്നും വോട്ടു കുറഞ്ഞതിനെ പറ്റിയുള്ള ആശങ്കയാണ് പാർട്ടി ഗൗരവമായി ചർച്ചയിൽ കൊണ്ടുവരേണ്ടതെന്നും ഷാജി പറഞ്ഞു.
പ്രവർത്തകരുടെ വികാരവും പാർട്ടി ചർച്ചകളും തീരുമാനങ്ങളിൽ പ്രതിഫലിക്കുന്നില്ലെന്നും ഷാജി കുറ്റപ്പെടുത്തി. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ കെ.എം ഷാജി വിമർശനം ഉന്നയിച്ചത്.
ജയിക്കുന്ന സ്ഥലങ്ങളിൽ മാത്രം ലീഗ് പോരെന്നും ഒരു കാലത്തും ജയിക്കില്ലെന്ന് നൂറ് ശതമാനം ഉറപ്പുള്ള മണ്ഡലങ്ങളും പാർട്ടി വേണം. അവിടുത്തെ അണികളെ അഡ്രസ് ചെയ്യാൻ പാർട്ടിക്ക് കഴിയണം.
Read more
പാർട്ടിയുടെ പല ഘടകങ്ങളും ജനകീയമല്ലെന്നും ചിലരെ തകർക്കാൻ രാഷ്ട്രീയാതീത സൗഹൃദങ്ങൾ രൂപപ്പെട്ടിട്ടുണ്ടെന്നും ഷാജി ആരോപിച്ചു.