ഓഖി ചുഴലിക്കാറ്റ്: തെക്കന്‍ കേരളത്തില്‍ മഴ തുടരുന്നു, മൂന്ന് മരണം

കന്യാകുമാരിക്കും തിരുവനന്തപുരത്തിനുമിടയില്‍ രൂപം കൊണ്ട ഓഖി ചുഴലിക്കാറ്റ് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ വന്‍ നാശം വിതച്ചു. ഓഖിയുടെ ഫലമായി തെക്കന്‍ കേരളത്തില്‍ 12 മണിക്കൂറെങ്കിലും പരക്കെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ശ്ക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതിനിടെ, കനത്ത് മഴയില്‍ മരിച്ചരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. തിരുവനന്തപിരുത്ത കിള്ളിയില്‍ വൈദ്യുതി കമ്പി പൊട്ടി വീണ് രണ്ട് പേര്‍ മരിച്ചു. കിള്ളി തുരുമ്പാട് തടത്തില്‍ അപ്പു നാടാര്‍ (75) ഭാര്യ സുമതി (67) എന്നിവരാണ് മരിച്ചത്. കാല്ലം കുളത്തൂപുഴയില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു. കുളത്തൂപുഴ സ്വദേശി ജിഷ്ണുവാണ് മരിച്ചത്.
മഴയും കാറ്റും കനക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.മലയോര ജില്ലകളില്‍ യാത്രിയാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരം,കൊല്ലം, പത്തനംത്തിട്ട,കോട്ടയം, ഇടുക്കി എന്നീ ജില്ലകളെ രാത്രിയാത്രയില്‍ നിന്നൊഴിവാക്കണം

കേരളത്തിലെ കടല്‍തീരത്തും, മലയോര മേഖലയിലും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുതെന്നും, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഘലയില്‍ വൈകിട്ട് 6നും പകല്‍ 7നും ഇടയിലുള്ള യാത്ര ഒഴിവാക്കുകയെന്നും സംസ്ഥാന പൊലീസിന്റെ നിര്‍ദ്ദേശത്തിലുമുണ്ട്.

വൈദ്യുത തടസം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക. മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ ഇന്ന് പകല്‍ സമയം തന്നെ ആവശ്യമായ് ജലം സംഭരിക്കുക. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക. വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടരുത്. മലയോര റോഡുകളില്‍, പ്രത്യേകിച്ച് നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ ഇന്നു രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്.തീരദേശത്തുള്ളവര്‍ക്കും മത്സ്യ ബന്ധന ബോട്ടുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read more

എന്നാല്‍ സുനാമി പോലെയുള്ള ദുരിതങ്ങള്‍ക്ക് സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ലക്ഷദ്വീപില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം നല്‍കിയിട്ടുണ്ട്. തെക്കന്‍ തമിഴ്നാട്ടിലും കേരളത്തിലും അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.