കഴിഞ്ഞ പ്രളയത്തില്‍ നിന്ന് ഒന്നും പഠിക്കാത്തവര്‍ കുറ്റം എന്തിന് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുന്നു ?; വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍

സാമൂഹ്യമാധ്യമങ്ങളിലെ ഊരും പേരുമില്ലാത്തവരുടെ പ്രചാരണങ്ങളുടെ പേരില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രിയും ധനമന്ത്രിയും വൈദ്യുതമന്ത്രിയും വാളെടുക്കുന്നതെന്തിനെന്നു മനസ്സിലാവുന്നില്ല ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.

ഉത്തരവാദപ്പെട്ടവരാരെങ്കിലും ദുരിതാശ്വാസനിധി തട്ടിപ്പാണെന്നും വകമാറ്റിയെന്നും പറഞ്ഞോ? കഴിഞ്ഞ പ്രളയ കാലത്തുമുഴുവന്‍ കേന്ദ്രം അഞ്ഞൂറു കോടിയേ തന്നുള്ളൂ എന്ന് കള്ളപ്രചാരണം നടത്തിയവരാണ് ഇപ്പോഴും ഈ കള്ളപ്രചാരവേല നടത്തുന്നത്.

കഴിഞ്ഞ പ്രളയത്തില്‍ നിന്ന് ഒന്നും പഠിക്കാത്തവര്‍ ജനങ്ങള്‍ ദുരിതത്തിലാവുമ്പോള്‍ കുറ്റം എന്തിന് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുന്നു. ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് ഭിന്നിപ്പുണ്ടാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സുരേന്ദ്രന്‍ ഫെയ്‌സബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

സാമൂഹ്യമാധ്യമങ്ങളിലെ ഊരും പേരുമില്ലാത്തവരുടെ പ്രചാരണങ്ങളുടെ പേരില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രിയും ധനമന്ത്രിയും വൈദ്യുതമന്ത്രിയും വാളെടുക്കുന്നതെന്തിനെന്നു മനസ്സിലാവുന്നില്ല. ഉത്തരവാദപ്പെട്ടവരാരെങ്കിലും ദുരിതാശ്വാസനിധി തട്ടിപ്പാണെന്നും വകമാറ്റിയെന്നും പറഞ്ഞോ? കഴിഞ്ഞ പ്രളയ കാലത്തുമുഴുവന്‍ കേന്ദ്രം അഞ്ഞൂറു കോടിയേ തന്നുള്ളൂ എന്ന് കള്ളപ്രചാരണം നടത്തിയവരാണ് ഇപ്പോഴും ഈ കള്ളപ്രചാരവേല നടത്തുന്നത്. കഴിഞ്ഞ വര്‍ഷം കിട്ടിയ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഏതാണ്ട് പകുതി തുകയേ ചിലവഴിച്ചുള്ളൂ എന്നത് സംസ്ഥാന സര്‍ക്കാരിന്റെ തന്നെ കണക്കുകളാണ് ബോധ്യപ്പെടുത്തുന്നത്. എല്ലാ സംഘടനകളും തങ്ങളാലാവുന്ന വിധം ദുരിതമേഖലയിലും ക്യാമ്പുകളിലും സഹായിക്കുന്നുണ്ട്. കഴിഞ്ഞ പ്രളയത്തില്‍ നിന്ന് ഒന്നും പഠിക്കാത്തവര്‍ ജനങ്ങള്‍ ദുരിതത്തിലാവുമ്പോള്‍ കുറ്റം എന്തിന് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുന്നു? കണക്കുകള്‍ക്ക് കള്ളം പറയാനാവില്ല. തന്നതും കൊടുത്തതുമെല്ലാം. ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് ഭിന്നിപ്പുണ്ടാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.