മകനെതിരായ സോഷ്യൽ മീഡിയയിലെ കൊലവിളിക്ക് ഉശിരൻ മറുപടിയുമായി രാഷ്ട്രീയ നേതാവ് കൂടിയായ ഉമ്മ. വനിതാ ലീഗ് സംസ്ഥാന അദ്ധ്യക്ഷ സുഹ്റ മമ്പാട് ഫെയ്സ്ബുക്കിൽ കൊടുത്ത മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മുസ്ലിം ലീഗ്– സിപിഎം സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്ക് കമന്റിൽ വന്ന് സുഹ്റ മമ്പാടിന്റെ മകനെതിരെ വധഭീഷണി മുഴക്കിയത്.
“കല്ല് ഒക്കെ കൈയില്‍ എടുത്തു പട്ടി ഷോ ഒക്കെ കാണിച്ചോ, കുഴപ്പമില്ല, പക്ഷേ അത് പാര്‍ട്ടി ഓഫീസില്‍ വന്നു വീണാല്‍ നാളെ സുഹറാടെ വീട്ടില്‍ തങ്ങള്‍മാര്‍ വന്നു മയ്യത്തു നിസ്കാരം നടത്തേണ്ടി വന്നേനെ” എന്നാണ് ഒരാള്‍ കുറിച്ചത്. സുഹ്റ മമ്പാടിന്‍റെ മകന്‍ അഡ്വ. നിയാസ് മുഹമ്മദിന്റെ ചിത്രത്തിന് താഴെയായിരുന്നു ഈ കമന്റ്.
ഇതിന് സുഹ്റയുടെ മറുപടി ഇങ്ങനെ:
Read more
“അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ ?. നിയാസിനെ മൂക്കിൽ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബർ സഖക്കൾ പലരും സോഷ്യൽ മീഡിയയിൽ വല്ലാതെ കുരക്കുന്നു. ഈ മുഷ്ടി ചുരുട്ടാൻ പഠിപ്പിച്ചത് ഞാനാണെങ്കിൽ അതിനിയും ഉയർന്നു പൊങ്ങും…”
സുഹ്റ കുറിച്ചു.