ഒന്നര വര്‍ഷം മുമ്പ് ഭാര്യയെ കാര്‍ പോര്‍ച്ചില്‍ കൊന്ന് കുഴിച്ചിട്ടു; വിദേശത്ത് പോയെന്ന് പ്രചരിപ്പിച്ചു; പൊലീസിനെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം; ഒടുവില്‍ ഭര്‍ത്താവ് പിടിയില്‍

ന്നര വര്‍ഷം മുമ്പ് ഭാര്യയെ കൊന്ന് കുഴിച്ചിട്ട ഭര്‍ത്താവ് പിടിയില്‍. എറണാകുളം ഞാറക്കല്‍ സ്വദേശി സജീവനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇദേഹത്തിന്റെ ഭാര്യ രമ്യയെ ഒന്നര വര്‍ഷം മുമ്പ് കാണാതായിരുന്നു. രമ്യ വിദേശത്തേക്ക് പോയി എന്നാണ് ഇയാള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.  തുടര്‍ന്ന് സജീവ് ഇക്കാര്യം കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭാര്യയെ ഇയാള്‍ കൊന്ന് കുഴിച്ചിട്ടതാണെന്ന് പൊലീസില്‍ സംശയം തോന്നിയത്.

തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഭാര്യ രമ്യയെ കൊന്ന് മുറ്റത്ത് കുഴിച്ചിട്ടുവെന്ന് സജീവന്‍ പൊലീസിനേട് സമ്മതിക്കുകയായിരുന്നു. ഈ സ്ഥലത്താണ് പൊലീസ് പരിശോധന നടത്തിയത്. വീടിന്റെ മുറ്റത്ത് കുഴിയെടുത്ത് ഭാര്യയെ അതിലിട്ട് മൂടുകയായിരുന്നു. കാര്‍ പോര്‍ച്ചിനോട് ചേര്‍ന്നുള്ള മുറ്റത്തെ ഭാഗത്തുനിന്നും രമ്യയുടെ അസ്ഥികള്‍ പൊലീസിന് ലഭിച്ചു. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്തു. കണ്ടെടുത്ത അസ്ഥിക്കഷണങ്ങള്‍ വിശദമായ പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചു.