ശബരിമല യുവതീപ്രവേശനം: ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാട് എടുക്കാമെന്ന് ദേവസ്വം മന്ത്രി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജികളില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാടെടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടിന് മാറ്റമില്ലെന്നും ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍.

കേസ് ആദ്യം സുപ്രീം കോടതിയിലെത്തിയപ്പോള്‍ യുവതീപ്രവേശനം വേണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതൊടൊപ്പം ഇക്കാര്യത്തില്‍ ഹിന്ദുപണ്ഡിതരുടെ അഭിപ്രായം തേടണമെന്നും 2007-ല്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇതേ നിലപാടിലാണ് സര്‍ക്കാരിന് ഇപ്പോഴുമുള്ളതെന്ന് കടകംപള്ളി വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമല യുവതീപ്രവേശനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിറകെയാണ് ദേവസ്വം മന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു.