പരാജയ കാരണം ഭരണ വിരുദ്ധ വികാരമല്ല; 'മോദിപ്പേടി'യാണെന്നും ഇടതു നേതാക്കള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനുണ്ടായ പരാജയത്തില്‍ പ്രതികരണവുമായി ഇടതു നേതാക്കള്‍. തോല്‍വി സര്‍ക്കാരിനെതിരായ വികാരമല്ലെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. തിരിച്ചടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത തിരിച്ചടിയാണ് ഉണ്ടായതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ യു.ഡി.എഫ് തരംഗം മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നായിരുന്നു കെ.എന്‍ ബാലഗോപാലിന്റെ പ്രതികരണം. അത് എല്‍.ഡി.എഫിന്റെ വീഴ്ചയാണ്. വിനയപൂര്‍വം കാര്യങ്ങള്‍ പഠിച്ച് ജനങ്ങളെ സമീപിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.

Read more

അതേ സമയം പരാജയത്തിന് കാരണം മോദിപ്പേടിയാണെന്നായിരുന്നു പി.ജയരാജന്‍ പറഞ്ഞത്. ഇടതുപക്ഷ വിരുദ്ധ വികാരമുണ്ടായില്ലെന്നും ജയരാജന്‍ പറഞ്ഞു. ഇതിനായി ന്യൂനപക്ഷ വോട്ടുകള്‍ വ്യാപകമായി യു.ഡി.എഫിലേക്ക് പോയി. എവിടെയാണോ തെറ്റ് സംഭവിച്ചത്, അതിനെ കുറിച്ച് പഠിച്ച് തിരുത്തുമെന്നും പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.