നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പെന്ന് സി.പി.ഐ.എം നേതൃത്വം ആവർത്തിക്കുന്നു.
12 ജില്ലകളിൽ ഇടതുപക്ഷം മുന്നിലെത്തുമെന്നും ഏത് സാഹചര്യത്തിലും 80 സീറ്റിൽ കുറയാതെ നേടുമെന്നും എൽ.ഡി.എഫ് നേതൃയോഗത്തിലും സി.പി.ഐ.എം വ്യക്തമാക്കി.
നേരത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ 80 സീറ്റുകൾ നേടുമെന്നും ഇടത് തരംഗമുണ്ടായാൽ നൂറിന് മുകളിൽ സീറ്റിലേക്ക് ഉയരുമെന്നും വിലയിരിത്തിയിരുന്നു.
14 ജില്ലകളിൽ മലപ്പുറവും എറണാകുളവുമാണ് യു.ഡി.എഫ് ജില്ലകളായി സി.പി.ഐ.എം വിലയിരുത്തിയത്. കേരള കോൺഗ്രസ് (എം) മുന്നണിയിലെത്തിയതോടെ കോട്ടയത്ത് ഏഴ് സീറ്റു ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
Read more
ബിജെപി ഒരു സീറ്റിൽ പോലും ജയിക്കില്ലെന്നാണു പാർട്ടി വിലയിരുത്തൽ. എന്നാൽ ശക്തമായ മത്സരം നടന്ന കുറേ സീറ്റുകളിൽ രണ്ടാമതെത്തുമെന്നും വിശദീകരിക്കുന്നു.