കുട്ടികള്‍ മണ്ണ് തിന്നിട്ടില്ല; വിശദീകരണവുമായി ശിശുക്ഷേമ സമിതി

തിരുവനന്തപുരം കൈതമുക്കില്‍ നിന്നും ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടികള്‍ മണ്ണ് തിന്നിട്ടില്ലെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപക്. ഇത് സംബന്ധിച്ച് ബാലാവകാശ കമ്മീഷന്റെ കണ്ടെത്തലുകളാണ് ശരിയെന്നും ഏറ്റമുട്ടലിന് ഇല്ലെന്നും ദീപക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൈതമുക്കില്‍ അതിദാരുണമായ സാഹചര്യത്തില്‍ കഴിഞ്ഞ കുടുംബത്തിലെ കുട്ടികള്‍ പട്ടിണി മാറ്റാന്‍ മണ്ണ് തിന്നിരുന്നു എന്ന കണ്ടെത്തലിലായിരുന്നു ശിശുക്ഷേമ സമിതി. എന്നാല്‍ കുട്ടികള്‍ മണ്ണ് തിന്നിരുന്നു എന്നത് കേട്ടുകേള്‍വി മാത്രമാണെന്നും സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നുമായിരുന്നു ബാലാവകാശ കമ്മീഷന്റെ വാദം.

Read more

കുട്ടികള്‍ മണ്ണ് കഴിച്ചിരുന്നു എന്ന് പരാതയില്‍ എഴുതിച്ചേര്‍ത്ത് അമ്മയുടെ ഒപ്പിട്ട് വാങ്ങി, ശിശുക്ഷേമ സമിതി തെറ്റായ മൊഴിയുണ്ടാക്കിയെന്നും ബാലാവകാശ കമ്മീഷന്‍ ആരോപിച്ചിരുന്നു.