'മിസ്റ്റര്‍ ബല്‍റാം, താങ്കള്‍ക്ക് നീചന്‍മാര്‍ പോലും സ്വീകരക്കാത്ത അധമസംസ്‌കാരം, പറ്റിയത് ഗുണ്ടാപണി'

വി.ടി ബല്‍റാമിന് മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മഹാനായ കമ്മൂണിസ്റ്റ് പോരാളി സഖാവ് എ.കെ.ജി വിടപറഞ്ഞിട്ട് നാല് പതിറ്റാണ്ടു കഴിഞ്ഞു അദ്ദേഹം ഇന്ത്യന്‍ പാര്‍ലിമെന്റിലെ പ്രതിപക്ഷ നേതാവായിരുന്നു പ്രധാനമന്ത്രി നെഹ്റു ഉള്‍പ്പെടെയുള്ള ദേശീയ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ ആദരവോടെയാണ് കണ്ടിരുന്നത് എ കെ ജി യുടെ സേവനവും ത്യാഗവും പോരാട്ട വീര്യവും ന്യൂ ജെന്‍ നേതാക്കന്മാര്‍ക്ക് അറിയില്ലായിരിക്കാം- പന്ന്യന്‍ പറഞ്ഞു

എന്നാല്‍ മണ്‍മറഞ്ഞ മഹാമ്മാരെ ആദരിക്കാനുള്ള മാന്യതയും ഇല്ലായിരിക്കാം മണ്‍മറഞ്ഞവരെ കുറിച്ച് അപവാദം കെട്ടിച്ചമച്ച് പറയുന്നത് നീചന്മാര്‍പോലും സ്വീകരക്കാത്ത അധമസംസ്‌കാരമാണ് വി ടി ബാലറാം എംഎല്‍എ താങ്കള്‍ പ്രകടിപ്പിച്ചത് മാന്യന്മാരെ ജനമധ്യത്തില്‍ വെച്ച് അപമാനിക്കുന്ന തെരുവു ഗുണ്ടകളുടെ സംസ്‌കാരമാണിത് കോണ്‍ഗ്രസ് ഖദര്‍കുപ്പായം അഴിച്ചു മാറ്റി പുതിയ തൊഴിലിന്റെ വേഷമാണ് യോജിക്കുകയെന്നും പന്ന്യന്‍ പറഞ്ഞു.