എ.കെ.ജി സെന്‍ററിലെ ബോംബാക്രമണം: സംസ്ഥാനത്തെ കലാപഭൂമിയാക്കാൻ ശ്രമം, യു.ഡി.എഫ് തന്ത്രത്തില്‍ വീഴരുതെന്ന് കോടിയേരി ബാലകൃഷ്ണൻ

സംസ്ഥാനത്തെ കലാപഭൂമിയാക്കാനാണ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രകോപനം സൃഷ്ടിക്കാനുള്ള യു.ഡി.എഫിന്റെ തന്ത്രത്തില്‍ അണികള്‍ വീഴരുതെന്നും സമാധാനപരമായി പ്രതിഷേധിക്കണമെന്നും കോടിയേരി അഭ്യർഥിച്ചു. കുറച്ച് നാളുകളായി ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്, സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാന നില തകര്‍ന്നു എന്ന  മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളാണ്. അതിന്റെ തുടർച്ചയാണ് എകെജി സെന്‍ററിന് നേരെ നടന്ന ബോംബാക്രമണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ സമാധാന പരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാര്‍ട്ടിയെ ജീവനുതുല്യം സ്നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാര്‍ട്ടി ഓഫിസുകളെ അക്രമിക്കുക, പാര്‍ട്ടി പതാക പരസ്യമായി കത്തിക്കുക, മാധ്യമ സ്ഥാപനങ്ങളെ ആക്രമിക്കുക തുടങ്ങിയ അക്രമങ്ങള്‍ സംസ്ഥാനത്ത് വലതുപക്ഷ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ പാർട്ടി പ്രവര്‍ത്തകര്‍ക്കാകണം. സംസ്ഥാനത്തെ യുഡിഎഫ്, ബിജെപി കൂട്ടുകെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി ചെറുക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനുനേരെ ബോംബേറുണ്ടായത്. ഗേറ്റിന് സമീപത്ത് കരിങ്കല്‍ ഭിത്തിയിലേക്കാണ് ബോംബെറിഞ്ഞത്. വിവരമറിഞ്ഞ് പാർട്ടി നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു.

Read more

ബോംബാക്രമണമെന്ന് നടന്നതെന്നു എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍ പ്രതികരിച്ചു. ബോധപൂര്‍വമുള്ള പ്രകോപനമെന്ന് എ.വിജയരാഘവന്‍ ആരോപിച്ചു. വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു.