അതിവേഗ റെയിലിനെ എതിർക്കുന്നവർ വലതുപക്ഷക്കാർ; നേതൃത്വം കൊടുക്കുന്നത് ജമാഅത്തെ ഇസ് ലാമിയെന്ന് എ.എ റഹീം

കേരളത്തിന്‍റെ പുരോഗതി പിറകോട്ട് അടിപ്പിക്കുന്നതിനുള്ള നിലപാടാണ് വലതുപക്ഷക്കാർ സ്വീകരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. സംസ്ഥാനത്ത് ചില ശക്തികൾ കേരളത്തിലെ എല്ലാ വികസന പ്രവർത്തനത്തിനും എതിരാണ്. അതിവേഗ റെയിലിനെ പോലും എതിർക്കുന്നത് ഇത്തരം വലതുപക്ഷക്കാരുടെ സംഘടിത ശ്രമമാണെന്നെന്നും റഹീം പറഞ്ഞു.

ജമാഅത്തെ ഇസ് ലാമിയാണ് അതിന് നേതൃത്വം കൊടുക്കുന്നത്. അവർക്ക് രാഷ്ട്രീയ അജണ്ടയുണ്ട്. അവരും പോപ്പുലർഫ്രണ്ട് തുടങ്ങിയ സംഘങ്ങളാണ് അതിവേഗ റെയിലിലെ എതിർക്കുന്നത്. കീഴാറ്റൂരിൽ സുരേഷ് ഗോപി ഉൾപ്പെടെ സമരത്തിനെത്തിയത് ഓർക്കണമെന്നും റഹീം ചൂണ്ടിക്കാട്ടി.

പരിസ്ഥതി ആഘാതപഠനം നടത്താൻ സംസ്ഥാനത്ത് ഏജൻസികളുണ്ട്. അവരുടെ പഠന റിപ്പോർട്ട് പരിശോധിച്ചാണ് സർക്കാർ നിയമപരമായ നടപടി സ്വീകരിക്കുന്നത്. പരിസ്ഥിതിക്ക് ആഘാതമില്ലെന്ന് ഉറപ്പായാൽ പദ്ധതി നടപ്പാക്കാം.

Read more

ശാസ്ത്ര സാഹിത്യപരിഷത്തിന്‍റെ സംസ്ഥാന കമ്മിറ്റിയും ആർ.വി.ജി മേനോൻ അടക്കമുള്ള ഇടതുപക്ഷ സഹയാത്രികരും പരിസ്ഥിതിവാദികളും എതിർക്കുന്നില്ലേ എന്ന ചോദ്യത്തിന് ഈ അജണ്ട ജമാഅത്തെ ഇസ് ലാമിയുടേതാണെന്ന് റഹീം മറുപടി നൽകി. വികസനത്തെ എതിർക്കുന്നവർക്ക് രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.