കേരളത്തിന് മൂന്നാം വന്ദേഭാരത്; രണ്ടു ട്രെയിനുകള്‍ക്കുമുള്ള 'സ്റ്റെപ്പിനി'; മറ്റു ട്രെയിനുകള്‍ അറ്റകുറ്റപണികള്‍ക്ക് കയറ്റുമ്പോള്‍ മൂന്നാമന്‍ ട്രാക്കിലിറങ്ങും

കേരളത്തില്‍ ഇന്നലെ എത്തിയ മൂന്നാം വന്ദേഭാരത് ഉടന്‍ സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ. തിരുവനന്തപുരം-കാസര്‍കോഡ് റൂട്ടുകളില്‍ ഓടുന്ന രണ്ടു വന്ദേഭാരത് ട്രെയിനുകള്‍ക്കു ‘സ്റ്റെപ്പിനി’ ആയി ഉപയോഗിക്കാനാണ് മൂന്നാം വന്ദേഭാരത് കൈമാറിയിരിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ചെന്നൈയില്‍ നിന്ന് ഇന്നലെയാണ് മൂന്നാമത്തെ വന്ദേഭാരത് റേക്ക് കൊച്ചുവേളിയിലെത്തിയത്. ആലപ്പുഴ വഴി കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്ത കാസര്‍ഗോഡ് – തിരുവനന്തപുരം (20631/30632) വന്ദേഭാരത് എക്സ്ര്പസിന്റെ പകരക്കാരനായി ഈ ട്രെയിന്‍ ഉപയോഗിക്കുകയാണ് ലക്ഷ്യം.

വണ്ടിയുടെ പ്രതിദിന അറ്റകുറ്റപ്പണി പ്രതിസന്ധിയിലായതിനാലാണിത്. നിലവില്‍ ഓടുന്ന ഓറഞ്ച് വന്ദേഭാരത് രാത്രി കാസര്‍കോട് നിര്‍ത്തിയാല്‍ പ്രതിദിന അറ്റകുറ്റപ്പണി നടക്കില്ല. എന്നാല്‍ മംഗളൂരുവില്‍ വൈദ്യുതീകരിച്ച പിറ്റ് ലൈനും പരിശീലനം ലഭിച്ച എന്‍ജിനിയറിങ് ജീവനക്കാരുമുണ്ട്. കാസര്‍കോട്ടുനിന്ന് മംഗളൂരുവിലേക്ക് അരമണിക്കൂര്‍ യാത്ര മതി.

കൃത്യമായ അറ്റകുറ്റപ്പണി നടത്തി രാവിലെ ഏഴിന് കാസര്‍കോട്ടുനിന്ന് പുറപ്പെടാം. നിലവില്‍ വണ്ടിക്ക് രണ്ടു ദിവസങ്ങളിലായി കൊച്ചുവേളിയില്‍ അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. ഇതിനുവേണ്ടി രണ്ടുദിവസം സര്‍വീസ് നടത്തുന്നില്ല. പുതിയ ട്രെയിന്‍ എത്തിയതോടെ ഈ താമസം ഒഴിവാക്കാനാവുമെന്നാണ് റെയില്‍വേ കരുതുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ