വിവാഹം കഴിഞ്ഞ ഉടന്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും വിളിയെത്തി: നടി സ്വാതി നിത്യാനന്ദ്

അടുത്തിടെയായിരുന്നു “ഭ്രമണം” സീരിയല്‍ താരം സ്വാതി നിത്യാനന്ദിന്റെയും ക്യാമറമാന്‍ പ്രതീഷ് നെന്‍മാറയുടെയും വിവാഹം കഴിഞ്ഞത്.
ലോക്ഡൗണില്‍ ക്ഷേത്രത്തില്‍ വെച്ച് ലളിതമായാണ് വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞയുടന്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും വിളിയെത്തിയതിനെ കുറിച്ചാണ് നടി അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരിക്കുന്നത്.

സ്വാതി നിത്യാനന്ദിന്റെ വാക്കുകള്‍:

രണ്ടു വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. കോവിഡ് കാരണം വിവാഹം രണ്ടു മാസം നീളുകയായിരുന്നു. മെയ് 29ന് വേറൊരു വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞു. വീട്ടുകാര്‍ തന്നെയാണ് കൊണ്ടുവിട്ടത്. 20 മിനിറ്റിനുള്ളില്‍ അമ്പലത്തിലേക്ക് പോയി. 10 മിനിറ്റ് കൊണ്ട് അവിടുത്ത കാര്യങ്ങളും കഴിഞ്ഞു.

വിവാഹം കഴിഞ്ഞതിന് ശേഷം ഞങ്ങള്‍ കൊച്ചിയിലേക്ക് പോവുകയായിരുന്നു. അത് ഒളിച്ചോട്ടമായിരുന്നില്ല. വീട്ടുകാര്‍ക്ക് ഞാന്‍ ഇറങ്ങിയപ്പോള്‍ത്തന്നെ വീട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. ഇത്രയും സ്ട്രോംഗാണ് ബന്ധമെന്നോ ഇങ്ങനെ ചെയ്യുമെന്നോ അവര്‍ക്ക് അറിയില്ലായിരുന്നു. വീട്ടില്‍ പറഞ്ഞപ്പോള്‍ കുറച്ച് പൊട്ടിത്തെറിയുണ്ടായിരുന്നു. ജീവിതത്തില്‍ ഇന്നുവരെ പോലീസ് സ്റ്റേഷന്‍ കയറിയിട്ടില്ല. ഇപ്പോഴും കയറിയിട്ടില്ല. ഈ ഇഷ്യൂ വന്ന സമയത്ത് രക്ഷിതാക്കളും കുടുംബക്കാരും ചേര്‍ന്ന് എന്നെ കാണാനില്ല എന്ന് പറഞ്ഞ് പരാതി കൊടുത്തിരുന്നു.

അതൊരു ഫോര്‍മാലിറ്റിയാണല്ലോ, അതിനായി പോലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചിരുന്നു. പേടിയൊന്നും തോന്നയിരുന്നില്ല എന്ത് വന്നാലും നേരിടുമെന്ന ധൈര്യമുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ക്കൊപ്പം ഒരു ഗ്യാങ്ങുമുണ്ടായിരുന്നു. പോലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചപ്പോള്‍ അടുത്തുള്ള സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറഞ്ഞു. ഇതിനിടയില്‍ വീട്ടുകാരുമായി സംസാരിച്ച് എല്ലാം കോംപ്രമൈസ് ചെയ്തിരുന്നു. ഇപ്പോ പ്രശ്നങ്ങളൊന്നുമില്ല. ഹാപ്പിയായി പോവുന്നു.