ബാഫ്ത പ്രഖ്യാപിച്ചു; നാല് പുരസ്‌കാരങ്ങളുടെ തിളക്കത്തില്‍ 'നൊമാഡ്‌ ലാന്‍ഡ്'

74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമ ഉള്‍പ്പെടെ നാല് പുരസ്‌കാരങ്ങള്‍ നേടി നൊമാഡ് ‌ലാന്‍ഡ്. ആന്റണി ഹോപ്കിന്‍സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ദി ഫാദര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഫ്രാന്‍സെ മക്ഡോര്‍മാന്റ് മികച്ച നടിയുമായി നൊമാഡ്‌ ലാന്‍ഡിലെ അഭിനയത്തിനാണ് പുരസ്‌കാരം.

അറുപതുകളിലെ ഒരു സ്ത്രീ, മഹാമാന്ദ്യത്തില്‍ എല്ലാം നഷ്ടപ്പെട്ടതിനു ശേഷം, അമേരിക്കന്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലൂടെ ഒരു യാത്ര ആരംഭിച്ച് നാടോടിയായി ജീവിക്കുന്നതാണ് നൊമാഡ്‌ ലാന്‍ഡിന്റെ കഥ. അതേസമയം, പ്രിയങ്ക ചോപ്രയും രാജ്കുമാര്‍ റാവുവും അഭിനയിച്ച ദി വൈറ്റ് ടൈഗര്‍ നാലോളം വിഭാഗങ്ങളില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.

മികച്ച ചിത്രം- നൊമാഡ് ലാന്‍ഡ്

മികച്ച നടന്‍- ആന്റണി ഹോപ്കിന്‍സ്( ദി ഫാദര്‍)

മികച്ച നടി- ഫ്രാന്‍സെ മക്ഡോര്‍മാന്റ് (നൊമാഡ് ലാന്‍ഡ്)

മികച്ച സംവിധായിക- ചോലെ സവോ (നൊമാഡ് ലാന്‍ഡ്)

മികച്ച സഹനടന്‍- ഡാനിയേല്‍ കലൂയ്യ (ജൂഡാസ് ആന്റ് ദ ബ്ലാക്ക് മിശ്ശിഹ)

മികച്ച സഹനടി- യൂ യോന്‍ ജുങ്ങ് (മിനാരി)

മികച്ച വിദേശ ഭാഷാ ചിത്രം- അനതര്‍ റൗണ്ട്

മികച്ച ഡോക്യുമെന്ററി- മൈ ഒക്ടോപസ് ടീച്ചര്‍

മികച്ച ആനിമേറ്റഡ് ചിത്രം- സോള്‍

മികച്ച ഒറിജിനല്‍ സ്‌കോര്‍- സോള്‍

മികച്ച ഛായാഗ്രാഹകന്‍- ജോഷുവ ജെയിംസ് റിച്ചാര്‍ഡ്സ്(നൊമാഡ് ലാന്‍ഡ്)

മികച്ച എഡിറ്റിംഗ്- മൈക്കല്‍ ഇ ജി നൈല്‍സണ്‍ (സൗണ്ട് ഓഫ് മെറ്റല്‍)

മികച്ച കാസ്റ്റിങ്- മാങ്ക്

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍-ഡൊണാള്‍ഡ് ഗ്രഹാം ബര്‍ട്(മാങ്ക്)