അവസരം ചോദിച്ച് ചെന്നപ്പോള്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ അവസരം തരാമെന്ന് പറഞ്ഞ സംവിധായകനുണ്ട്: ടിനി ടോം

അവസരം ചോദിച്ച് ചെന്നപ്പോള്‍ ഉണ്ടായ വേദനിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി നടന്‍ ടിനി ടോം. അവസരം ചോദിച്ച് ചെന്നപ്പോള്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ വിളിക്കാമെന്നാണ് ഒരു സംവിധായകന്‍ തന്നോട് പറഞ്ഞതെന്ന് ടിനി ടോം പറഞ്ഞു. മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടനില്‍ അഭിനയിച്ചതു മുതലാണ് നടനെന്ന നിലയില്‍ സിനിമയില്‍ ഒരിടം ലഭിച്ചതെന്നും ടിനി ടോം പറഞ്ഞു.

“അവസരങ്ങള്‍ തേടി നടന്നപ്പോള്‍ എന്നെ മാനസികമായി വിഷമിപ്പിച്ച ആള്‍ക്കാരുണ്ട്. പ്രാഞ്ചിയേട്ടനൊക്കെ ചെയ്യന്നതിനു മുമ്പ് ഒരു പ്രൊഡ്യൂസര്‍ ഒരു സംവിധായകന്റെ അടുത്ത് ചെന്നപ്പോള്‍ പടം ഇറങ്ങട്ടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ അവസരം തരാമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ മറ്റൊരു ചിത്രത്തിലേക്ക് പിന്നീട് അദ്ദേഹമെന്നെ വിളിപ്പോള്‍ ഞാനും അങ്ങനെ തന്നെയാണ് പറഞ്ഞത്. പടം ഇറങ്ങട്ടെ ഞാന്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ വരാമെന്ന്.”

“കാലചക്രം കറങ്ങി കൊണ്ടിരിക്കുകയാണ്. അത് നമുക്ക് ദൈവം തരും. നമ്മള്‍ പകരം വീട്ടാനോ അടിക്കാനോ നടന്നിട്ട് കാര്യമില്ല. അക്കാര്യത്തില്‍ ദൈവത്തിനാണ് നാം ക്വട്ടേഷന്‍ കൊടുക്കേണ്ടത്. പുള്ളി തീരുമാനിക്കട്ടെ. പ്രാഞ്ചിയേട്ടനില്‍ അഭിനയിച്ചതു മുതലാണ് നടനെന്ന നിലയില്‍ സിനിമയില്‍ ഒരിടം ലഭിച്ചത്. അതിനു മുമ്പ് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ട് ഉണ്ടെങ്കിലും സിനിമയില്‍ ശക്തമായ സാന്നിദ്ധ്യമാകുന്നത് അതിന് ശേഷമാണ്.” മനോരമയുടെ നേരെ ചൊവ്വയില്‍ ടിനി ടോം പറഞ്ഞു.