'മരണാനന്തരം എല്ലാ സിനിമാക്കാരും ഒറ്റപ്പെടും എന്നാണ് എനിക്ക് തോന്നുന്നത്'

മരണാനന്തരം എല്ലാ സിനിമാക്കാരും ഒറ്റപ്പെടും എന്നു തന്നെയാണ് തനിക്ക് തോന്നുന്നതെന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍വി രാമകൃഷ്ണന്‍. സഹോദരന്റെ മരണശേഷം ആരും തിരക്കിവരാറില്ലെന്നും മനോരമയുമായുള്ള അഭിമുഖത്തില്‍ രാമകൃഷ്ണന്‍ വ്യക്തമാക്കി.

അതു തന്നെയാണ് മണി ചേട്ടന്റെ ജീവിതത്തിലും സംഭവിച്ചത്. സിനിമയില്‍നിന്ന് ആരും ഇപ്പോള്‍ തിരക്കി വരാറില്ല. അവരുടെ തിരക്കുകൊണ്ടു സംഭവിക്കുന്നതായിരിക്കും. ചേട്ടന്‍ മാത്രമായിരുന്നുവല്ലോ സെലിബ്രിറ്റി. ചേട്ടന്റെ മരണശേഷം ഞങ്ങളെല്ലാം സാധാരണക്കാരായി.

ആരോടും പരിഭവവുമില്ല, പരാതിയുമില്ല. സിനിമാക്കാരേക്കാളേറെ ചേട്ടനെ സ്‌നേഹിക്കുന്ന ഒരുപാടു ജനങ്ങളുണ്ട്. അവരുടെ പിന്‍ബലം കൊണ്ടാണു ഞങ്ങള്‍ ജീവിച്ചു പോകുന്നത്. അവിടെയാണ് കലാഭവന്‍ മറ്റുള്ളവരില്‍നിന്നു വ്യത്യസ്തനാകുന്നത്. ചാലക്കുടി വഴി പോകുമ്പോള്‍ മണിച്ചേട്ടന്റെ സ്മൃതിമണ്ഡപത്തില്‍ വരുന്ന ഒരുപാടാളുകളുണ്ട്. രാമകൃഷ്ണന്‍ പറഞ്ഞു.