'ധര്‍മ്മജനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ആ ഡയറിയാണ് രക്ഷിച്ചത്'

മലയാളി പ്രേക്ഷകരുടെ പ്രിയ കോംമ്പോയാണ് രമേഷ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. ധര്‍മജനൊപ്പം പരിപാടികള്‍ അവതരിപ്പിച്ചിരുന്ന കാലത്തുണ്ടായ ഒരു വ്യത്യസ്ത അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് പിഷാരടി. ഡയറി എഴുതുന്ന ശീലമുള്ളതിനാല്‍ പൊലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട കഥയാണ് പിഷാരടി വ്യക്തമാക്കിയിരിക്കുന്നത്.

“”90 മുതല്‍ എല്ലാ ദിവസവും ഡയറി എഴുതുന്ന ശീലമുള്ളയാളാണ് ഞാന്‍. പണ്ടൊരു കേസുമായി ധര്‍മജനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ആ ഡയറിയാണ് അവനെ രക്ഷിച്ചത്. അതില്‍ ഞാനും അവനും കേസ് നടന്ന ദിവസം എവിടെയായിരുന്നെന്ന് വ്യക്തമായി എഴുതി വെച്ചിട്ടുണ്ടായിരുന്നു. അങ്ങനെ എന്റെ എഴുത്ത് ശീലം കൊണ്ട് ചെറുതും വലുതമായ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്”” എന്നാണ് പിഷാരടി ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരിക്കുന്നത്.

“ഉള്‍ട്ട”യാണ് പിഷാരടി അഭിനയിച്ച ഒടുവില്‍ പുറത്തെത്തിയ ചിത്രം. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയെ നായകനാക്കി “ഗാനഗന്ധര്‍വ്വന്‍” എന്ന സിനിമ സംവിധാനം ചെയ്തിരുന്നു.