ബ്രെഡും ജാമും കൊടുത്താലും പൃഥ്വിരാജ് ഒരു പരാതിയും കൂടാതെ കഴിക്കുമായിരുന്നു; തുറന്നുപറഞ്ഞ് നിർമ്മാതാവ്

നിര്‍മ്മാതാക്കളുടെ പ്രയാസം  മനസ്സിലാക്കുന്നവരാണ്  ഭൂരിഭാഗം അഭിനേക്കാളുമെന്നു മലയാള സിനിമാ നിര്‍മ്മാതാവ് ബി.സി. ജോഷി.  പൃഥ്വിരാജിനൊപ്പമുള്ള അനുഭവം പങ്കുവെച്ചു കൊണ്ടാണു മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ  ജോഷി ഇക്കാര്യം പറഞ്ഞത്.

വീട്ടിലേക്കുള്ള വഴി സിനിമയിലെ പൃഥ്വിരാജുമായുള്ള അനുഭവം അതിന്റെ ഉദാഹരണമാണെന്നു ജോഷി പറഞ്ഞു.

സിനിമയ്ക്കു വേണ്ടി ലഡാക്കിലും ഡല്‍ഹിയിലും രാജസ്ഥാനിലുമെല്ലാം പൃഥ്വിരാജ് വന്നു. തണുപ്പെല്ലാം സഹിച്ചു നിന്നു.  ബ്രെഡും ജാമും കൊടുത്താലും പൃഥ്വിരാജ് ഒരു പരാതിയും കൂടാതെ കഴിക്കുമായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാ സമയത്തും കൂടെ തന്നെ നിന്നിരുന്നുവെന്നും ബി.സി. ജോഷി പറഞ്ഞു.