ലിജോയുടെ പോത്തിന് പിന്നാലെ കൂടിയ സിനിമാ ലോകം; അഭിമാനം ഈ 'ജല്ലിക്കട്ട്'

കയറ് പൊട്ടിച്ച് ഓടുന്ന പോത്തിന്റെ പരാക്രമങ്ങള്‍ക്കായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു മലയാള സിനിമാ പ്രേമികള്‍. ആ കാത്തിരിപ്പിനാണ് ജല്ലിക്കട്ടിന്റെ റിലീസോടെ നാളെ തിരശീല വീഴുന്നത്. ലോക സിനിമയെ പോലും ഞെട്ടിക്കാന്‍ പോവുന്ന വിരുതുകള്‍ കേരളമെന്ന ഇട്ടാവട്ടത്തിലുള്ള മലയാളികള്‍ക്കും പ്രാപ്തമാണ് എന്നു തെളിയിക്കുന്നതാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്. രാജ്യാന്തര ചലച്ചിത്ര മേളകളില്‍ ജല്ലിക്കട്ട് പ്രദര്‍ശനത്തിനെത്തിയപ്പോള്‍ അത് കണ്ടവര്‍ അത്ഭുതത്തോടെ രേഖപ്പെടുത്തിയ അഭിപ്രായങ്ങല്‍ മാത്രം മതി മലയാള സിനിമാ ലോകത്തിന് അഭിമാനിക്കാന്‍.

ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ വിദേശികളെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമാണ് “ജല്ലിക്കട്ട്”. വൈഡ് റിലീസ് ഇല്ലാത്ത ആര്‍ട്ട് സിനിമകളായിരുന്നു കൂടുതലായും സമകാലീന ലോകവിഭാഗത്തില്‍ ടൊറന്റോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണ എല്ലാ ഗണത്തിലുള്ള സിനിമകളും പ്രദര്‍ശനത്തിനെത്തി. ടൊറന്റോയില്‍ പ്രദര്‍ശിപ്പിച്ച 333 ഫീച്ചര്‍ സിനിമകളില്‍ പ്രശസ്ത നിരൂപകര്‍ തിരഞ്ഞെടുത്ത നാല്‍പത് സിനിമകളിലെ ആദ്യ രണ്ടില്‍ ജല്ലിക്കട്ട് ഇടം പിടിച്ചിരുന്നു. ലോക പ്രശസ്തരായ 27 നിരൂപകര്‍ ചിത്രത്തിനു നല്‍കിയത് മൂന്ന് വോട്ട് ആണ്. പ്രശസ്ത കൊറിയന്‍ സംവിധായകന്‍ ജൂന്‍ഹോ പാരസൈറ്റിനു പോലും രണ്ടു വോട്ടാണ് പാനല്‍ നല്‍കിയത്.

Image result for ജല്ലിക്കട്ട് പോത്ത്

ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഗംഭീര അഭിപ്രായം നേടിയ ജല്ലിക്കട്ട് ലോകോത്തര വെബ്‌സൈറ്റായ റോട്ടന്‍ടൊമാറ്റോയിലും ഇടംനേടിയിരുന്നു. ടൊറന്റോയില്‍ ഹൊറര്‍, സയന്‍സ്ഫിക്ഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചവയില്‍നിന്ന് വെബ്‌സൈറ്റ് തിരഞ്ഞെടുത്ത മികച്ച പത്തു ചിത്രങ്ങളില്‍ ഒന്ന് ജല്ലിക്കട്ടായിരുന്നു. ഈ വിഭാഗത്തില്‍പെട്ട നൂറുകണക്കിനു സിനിമകളില്‍ നിന്നാണ് ജല്ലിക്കട്ട് 10 ല്‍ ഇടം നേടിയതെന്നത് എടുത്തു പറയേണ്ടതാണ്. ഈ വര്‍ഷത്തെ ഏറ്റവും വ്യത്യസ്തവും മികച്ചതുമായ സിനിമാ അനുഭവമായിരിക്കും ജല്ലിക്കട്ട് എന്നാണ് റോട്ടന്‍ടൊമാറ്റോ ചിത്രത്തെ കുറിച്ച് കുറിച്ചത്. നൂറുകണക്കിന് ആളുകള്‍, കാട്ടിലൂടെ കത്തിയും മറ്റ് ആയുധങ്ങളുമായി പോത്തിനെ തേടി നടക്കുന്ന രംഗങ്ങള്‍ “മാഡ് മാക്‌സ്” സിനിമകളെ അനുസ്മരിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് വൈബ്‌സൈറ്റില്‍ പറയുന്നത്.

Image result for ജല്ലിക്കട്ട് പോത്ത്
Related image
വിരണ്ടോടുന്ന പോത്ത് ഗ്രാമത്തെ പിടിച്ചുലയ്ക്കുന്നതും അവിടെയുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അതിനാല്‍ ആവണം ആന്റണി വര്‍ഗീസും ചെമ്പന്‍ വിനോദും സാബുമോനുമൊക്കെ കഥാപാത്രങ്ങളാവുന്നുണ്ടെങ്കിലും കയറുപൊട്ടിച്ചോടുന്ന പോത്ത് മാത്രമാണ് പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈ.മ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം എസ് ഹരീഷിന്റെ “മാവോയിസ്റ്റ്” എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ദീപു ജോസഫ്. സംഗീതം പ്രശാന്ത് പിള്ള. ചിത്രം നാലെ തിയേറ്ററുകളിലെത്തുമ്പോള്‍ പറയാന്‍ ഇനിയുമുള്ള അത്ഭുതങ്ങളെ കണ്ടു തന്നെ അറിയാം.