ഐ.എഫ്.എഫ്.കെ വിവാദം; സിനിമാ കണ്ടില്ലെന്ന പരാതിയുമായി കൂടുതല്‍ സംവിധായകര്‍

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് അയച്ച തങ്ങളുടെ സിനിമ, കാണാതെ തന്നെ നിരസിച്ചെന്ന പരാതിയുമായി കൂടുതല്‍ സംവിധായകര്‍ രംഗത്തെത്തി. രാജേഷ് ടച്ച് റിവര്‍, സുനിത കൃഷ്ണന്‍, ബംഗാളി സംവിധായകന്‍ ഇന്ദ്രാസിസ് ആചാര്യ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.

വിമിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോം വഴിയാണ് സിനിമ അയച്ചത്. സെലക്ഷന്‍ നടന്ന സെപ്തംബര്‍ 16 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് ആരും സിനിമ കണ്ടില്ലെന്ന് വീഡിയോയുടെ ലോഗ് വഴി മനസിലായെന്ന് സംവിധായകര്‍ പറയുന്നു. പരാതി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നാണ് ചലച്ചിത്ര അക്കാദമി അധികൃതര്‍ അറിയിച്ചു.

അതിനിടെ ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഒരു കൂട്ടം സംവിധായകര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി.