അച്ഛന്‍ ഇങ്ങനെ ചെയ്തതിന് പിന്നില്‍ എന്താണെന്ന് എനിക്കറിയണം; നിയമപരമായി മു്‌ന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഗോകുല്‍ രമേശ്

സിനിമ – സീരിയല്‍ നടന്‍ രമേശ് വലിയശാല ആത്മഹത്യചെയ്‌തെന്ന വാര്‍ത്ത സിനിമാലോകത്തിന് വലിയ ഞെട്ടലാണുണ്ടാക്കിയത്. അദ്ദേഹത്തിന്റെ വേര്‍പാടിനു പിന്നാലെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ചിലരെത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മകന്‍ ഗോകുല്‍ രമേശ്.

അച്ഛന്‍ ഇങ്ങനെ ചെയ്യുമെന്ന് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. നിമയപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. കേസ് കൊടുത്തിരിക്കുകയാണ്. അവര്‍ തെളിയിക്കട്ടെ. അച്ഛനങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. ഞാനിവിടെ ഇല്ലായിരുന്നു. അച്ഛന് ഇമോഷണി അങ്ങനെ ഒരു പ്രശ്‌നമുണ്ടെന്ന് അറിയില്ലായിരുന്നു. അച്ഛനങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനാവാത്തതിനാലാണ് നിയമപരമായി മുന്നോട്ട് പോയത്.

ദുരൂഹതയാണെന്ന രീതിയിലുള്ള വാര്‍ത്തകളോട് ഇപ്പോള്‍ പ്രതികരിക്കാനില്ല. കേസ് നടക്കുകയാണ്. അവര്‍ അന്വേഷിക്കുന്നുണ്ട്. എന്റെ അമ്മ നേരത്തെ മരിച്ചതാണ്. അച്ഛന്‍ ഇങ്ങനെ ചെയ്തതിന് പിന്നില്‍ എന്താണെന്ന് എനിക്കറിയണം. ഇത് തീരെ വിശ്വസിക്കാനായിട്ടില്ല. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല ഇപ്പോള്‍.

എല്ലാവരേയും പോലെ എനിക്കും ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ആഗ്രഹമുണ്ട്. വീട്ടില്‍ ചില സുഹൃത്തുക്കള്‍ അവരുടെ ജീവിത പ്രശ്‌നങ്ങളെ കുറിച്ചൊക്കെ പറഞ്ഞ് വരുമ്പോള്‍ പോസിറ്റീവായിട്ടാണ് അച്ഛന്‍ അവരോട് സംസാരിച്ചിരുന്നത്. ആത്മഹത്യയെ കുറിച്ചൊക്കെ പറയുന്നവരെ പിന്തിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഫോക്കസ് ന്യൂസ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗോകുല്‍ രമേശ് പറഞ്ഞു.

രമേശ് വലിയശാലയുടെ രണ്ടാം ഭാര്യയിലെ മകള്‍ ശ്രുതി കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ബന്ധുക്കള്‍ പറയുന്നത് അച്ഛന്‍ മരിക്കുന്നതിന്റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്. വീട്ടില്‍ ഇല്ലായിരുന്ന ഞങ്ങള്‍ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നതെന്നാണ് ശ്രുതി കുറിപ്പിലൂടെ ചോദിച്ചിരുന്നത്.