മിയ മല്‍ക്കോവയുടെ നായിക അരങ്ങേറ്റം വെറുതെയായില്ല; ആര്‍ജിവിയുടെ വിവാദ ചിത്രം 'ഗോഡ് സെക്സ് ആന്റ് ട്രൂത്ത്' ഇന്റര്‍നെറ്റില്‍ തരംഗമായി

അമേരിക്കന്‍ പോണ്‍സ്റ്റാര്‍ മിയ മാല്‍ക്കോവ കേന്ദ്ര കഥാപാത്രമായെത്തുന്ന രാം ഗോപാല്‍ വര്‍മ ചിത്രം “ഗോഡ് സെക്‌സ് ആന്റ് ട്രൂത്ത്” ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. നെറ്റില്‍ റിലീസായ ഉടനെ ലക്ഷകണക്കിന് ആള്‍ക്കാരാണ് സിനിമ കാണാന്‍ എത്തിയത്. സെര്‍വര്‍ ക്രാഷ് ആയതിനാല്‍ പലര്‍ക്കും ചിത്രം കാണാന്‍ കഴിയുന്നില്ലെന്ന വ്യാപക പരാതിയും ഉയരുന്നുണ്ട്.

ഗോഡ് ആന്റ് സെക്സ് അശ്ലീല ചിത്രമാണെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തക ദേവിയുടെ പരാതിയില്‍ ആര്‍ജിവിക്കതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു. അസ്ലീല രംഗങ്ങള്‍ ഇലക്ട്രോണിക് മീഡിയ വഴി പ്രചരിപ്പിക്കുന്നതിന് എതിരെയാണ് കേസ്. ഐടി ആക്ടിന്റെ 67ാം വകുപ്പ് പ്രകാരമാണ് കേസ്. സിനിമയ്ക്കെതിരെ നേരത്തേ വിവിധ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന വെല്ലുവിളികള്‍ക്ക് മറുപടിയെന്നോണം പ്രഖ്യാപിച്ചിരുന്ന ദിവസം തന്നെ ചിത്രം ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തിരിക്കുകയാണ് ആര്‍.ജി.വി.

Read more

അശ്ലീലമായ രീതിയില്‍ ലൈംഗികതയെ അവതരിപ്പിക്കാനല്ല താന്‍ ഇങ്ങനെയൊരു ചിത്രമെടുത്തതെന്നാണ് ആര്‍ജിവി പറയുന്നത്. സ്ത്രീശരീരത്തിന്റെ സൗന്ദര്യവും മൂല്യങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. മിയ മാല്‍ക്കോവയുടെ നഗ്‌നതയെ ഏറ്റവും സൗന്ദര്യാത്മകവും പരിശുദ്ധവുമായി അവതരിപ്പിക്കുക എന്നതാണ് ഈ സിനിമയിലൂടെ ഞാന്‍ ലക്ഷ്യമിടുന്നതെന്ന് ആര്‍ജിവി പറയുന്നു. സണ്ണി ലിയോണിന് ശേഷം ഒരു ഇന്ത്യന്‍ ഫീച്ചര്‍ സിനിമയില്‍ വേഷമിടുന്ന രണ്ടാമത്തെ പോണ്‍താരമാണ് മിയ.