അൽഫോൻസ് പുത്രന്റെ അസിസ്റ്റന്റ് ആകാൻ കൊതിച്ചു…പക്ഷേ ആ ആഗ്രഹം നടത്തി തന്നത് ദുൽഖർ സൽമാൻ; മനസ്സ് തുറന്ന് അനുപമ

ക്യാമറയുടെ പിന്നിൽ എത്തി ഒരു സഹസംവിധായികയായി വർക്ക് ചെയ്യണം എന്ന തന്റെ ആഗ്രഹവും  അത് നിറവേറിയ കഥയും പങ്കുവെച്ച്   അനുപമ പരമേശ്വരൻ . തന്റെ ആഗ്രഹം താൻ ആദ്യമായി പങ്കുവെച്ചത് ദുൽഖർ സൽമാനോട് ആയിരുന്നുവെന്നും അനുപമ പറയുന്നു. പ്രേമം ചെയ്തു കൊണ്ടിരുന്നപ്പോൾ തന്നെ അൽഫോൺസ് പുത്രനോട് അടുത്ത സിനിമയിൽ തന്നെ അസിസ്റ്റന്റ് ആയി ചേർക്കാമോ എന്ന് താൻ ചോദിച്ചിരുന്നു എന്നും എന്നാൽ അത് സാധിച്ചില്ല എന്നും അനുപമ പറയുന്നു. അടുത്ത ചിത്രം മണിയറയിലെ അശോകൻ ആയിരുന്നു. അതിന്റെ ഷൂട്ട് തുടങ്ങി എട്ട് ദിവസം ആയപ്പോൾ അനുപമ തന്റെ ആഗ്രഹം വീണ്ടും എടുത്തിട്ടു.

രണ്ടാമതൊന്നു ആലോചിക്കാതെ ദുൽഖർ സൽമാൻ പറഞ്ഞത് ഇങ്ങനെയാണ്.’വൈ നോട്ട്? കം ജോയിന്‍’. പിറ്റേന്ന് മുതല്‍ ഞാന്‍ പുതിയ റോളിലായി. കാരവാനില്ല, കുടയില്ല, തനി എഡി പണി. ഫീല്‍ഡില്‍ നിന്ന് ആളെ മാറ്റലും, സ്ക്രിപ്റ്റ് ചെക്ക് ചെയ്യലും ക്ലാപ്പടിക്കലും അടക്കം എല്ലാ ജോലിയും ചെയ്തു. ടീമിലെല്ലാവരും പുതിയ ആള്‍ക്കാരായിരുന്നു.

നിറയെ ചെറുപ്പക്കാര്‍. അതുകൊണ്ട് ഒന്നിച്ച്‌ പഠിക്കുകയായിരുന്നു ഞങ്ങളെല്ലാം.ക്രൂ താമസിക്കുന്നിടത്ത് തന്നെയാണ് ഞാനും താമസിച്ചത്. കൂടുതല്‍ സൗകര്യങ്ങള്‍ എടുക്കാതിരുന്നത് അസിസ്റ്റന്റ് ഡയറക്ടര്‍ ജീവിതം ശരിക്കും ആസ്വദിച്ച്‌ പഠിക്കണം എന്ന ആഗ്രഹം കൊണ്ടാണ്’.