അച്ഛന് പോസിറ്റീവായിരുന്നു, എനിക്കും രോഗലക്ഷണങ്ങള്‍, ആയുര്‍വേദം രക്ഷിച്ചു: വിശാല്‍

കോവിഡ് ബാധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി നടന്‍ വിശാല്‍. തന്റെ അച്ഛന് കോവിഡ് പോസിറ്റീവായിരുന്നു. അദ്ദേഹത്തെ ശുശ്രൂഷിച്ചതോടെ തനിക്കും രോഗലക്ഷണങ്ങള്‍ വന്നതായും എന്നാല്‍ ആയുര്‍വേദ മരുന്നുകള്‍ കഴിച്ച് ഭേദമായെന്നും വിശാല്‍ ട്വീറ്റ് ചെയ്തു.

“”അതെ സത്യമാണ്, എന്റെ അച്ഛന് പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ പരിചരിക്കാന്‍ നിന്നതോടെ എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. എന്റെ മാനേജര്‍ക്കും ഇതേ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും ആയുര്‍വേദ മരുന്നുകള്‍ കഴിച്ചു. ഒരാഴ്ചകൊണ്ട് അപകടനില തരണം ചെയ്തു. ഞങ്ങളെല്ലാവരും ഇപ്പോള്‍ വളരെ ആരോഗ്യവാന്‍മാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ വലിയ സന്തോഷമുണ്ട്”” എന്നാണ് വിശാലിന്റെ ട്വീറ്റ്.

ആയുര്‍വേദ മരുന്ന് കൊണ്ട് കോവിഡിനെ ചെറുക്കാമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ട്വീറ്റിന് പിന്നാലെ സംശയങ്ങളുമായി പരും എത്തി. തനിക്ക് കോവിഡ് ആയിരുന്നുവെന്ന് വിശാല്‍ ട്വീറ്റില്‍ വ്യക്തമാക്കത്തും ആശയക്കുഴപ്പം സൃഷ്ടിച്ചു.

കോവിഡ് തന്നെയായിരുന്നോ എന്നാണ് ചിലരുടെ സംശയം. കോവിഡിന് വാക്സിന്‍ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ ആയുര്‍വേദ മരുന്ന് കഴിച്ച് കോവിഡ് മാറിയെന്ന പ്രസ്താവനയെ മറ്റു ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്.