ശ്രീനിവാസന്‍ അപമാനിച്ചു; ഒന്നരക്കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്

നടന്‍ ശ്രീനിവാസന്‍ അപമാനിച്ചുവെന്ന് ആരോപിച്ച് മോന്‍സണ്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയ അനൂപ് വി. അഹമ്മദ്. ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ തന്നെ ‘ഫ്രോഡ്’ എന്ന് വിളിച്ച് അപമാനിച്ചെന്നു കാണിച്ച് അനൂപ് വക്കീല്‍ നോട്ടീസ് അയച്ചു.

ഒന്നരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. അതേസമയം, മോന്‍സണ്‍ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു എന്നാണ് ശ്രീനിവാസന്‍ പറഞ്ഞിരുന്നത്. ഹരിപ്പാട്ടെ ആയുര്‍വേദ ആശുപത്രിയില്‍ തനിക്ക് മോന്‍സണ്‍ ചികിത്സ ഏര്‍പ്പാടാക്കി. താനറിയാതെ ആശുപത്രിയിലെ പണവും നല്‍കി.

മോന്‍സനെതിരെ പരാതി നല്‍കിയവരില്‍ രണ്ട് പേര്‍ ഫ്രോഡുകളാണെന്നും പണത്തിനോട് അത്യാര്‍ത്തിയുള്ളവരാണ് മോന്‍സന് പണം നല്‍കിയതെന്നും ശ്രീനിവാസന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. തന്റെ സുഹൃത്തിന് സിനിമയെടുക്കാന്‍ അഞ്ച് കോടി രൂപ പലിശയില്ലാതെ മോന്‍സന്‍ വാഗ്ദാനം ചെയ്തിരുന്നു.

ആന്റിക്‌സിന്റെ വലിയൊരു കളക്ഷന്‍ ഉണ്ട് എന്ന് തന്റെയാരു സുഹൃത്ത് പറഞ്ഞതു പ്രകാരമാണ് മോന്‍സന്റെ പുരാവസ്തു മ്യൂസിയത്തില്‍ പോകുന്നത്. മാത്രമല്ല തനിക്ക് അന്ന് സുഖമില്ലാത്ത സമയമാണ്. ഇദ്ദേഹം ഡോക്ടറാണ്. അന്ന് ഡോക്ടറാണ്. ഇപ്പോള്‍ ഡോക്ടറാണോ എന്ന് അറിയില്ല. അപ്പോള്‍ അങ്ങനെയൊരു ഡോക്ടറെ രോഗിയായ താന്‍ പോയി കാണുന്നത് തെറ്റല്ലല്ലോ എന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.