മമ്മൂട്ടിയെ പറ്റിക്കേണ്ടി വന്ന കഥ പറഞ്ഞ് ഇന്ദ്രൻസ്

മമ്മൂട്ടിയെ ഒരു ഘട്ടത്തിൽ പറ്റിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ ഇന്ദ്രന്‍സ്. 1983ല്‍ ബാലു കിരിയത്തിന്റെ വിസ എന്ന സിനിമ ചെയ്യുമ്പോഴാണ് ഇതുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.  ജെ.ബി ജങ്ഷനിലായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം.

മമ്മൂക്കയ്ക്ക് ചില വാശികളൊക്കെയുണ്ട്.  ചിത്രത്തിന്റെ വസ്ത്രാലങ്കാരം ചെയ്യുന്ന വേലായുധന്‍ ചേട്ടന്‍ എന്നെ  കാര്യങ്ങളേല്‍പ്പിച്ച് പോയിരിക്കുകയായിരുന്നു.

ഷൂട്ടിങ്ങിനിടയില്‍ മമ്മൂക്കയ്ക്ക് ഒരു ഷര്‍ട്ട് വേണ്ടിവന്നു. റെഡി മെയ്ഡ് ഷര്‍ട്ടൊന്നും അവിടെ അപ്പോള്‍ കിട്ടില്ലായിരുന്നു. ഞാനവിടെയുള്ള തുണിയെടുത്ത് തയ്ച്ച് ഭദ്രമായി പാക്ക് ചെയ്ത് ഡി.ബി മാര്‍ക്കൊക്കെ വെച്ചു ഒരു ഷര്‍ട്ടുണ്ടാക്കി. എന്നിട്ട് ഡി.ബി ഷര്‍ട്ടാണെന്ന് പറഞ്ഞ് മമ്മൂക്കയ്ക്ക് കൊടുത്തു.

പറ്റിക്കണമെന്ന് വിചാരിച് ചെയ്തതല്ല രക്ഷപ്പെടാന്‍ വേണ്ടി ചെയ്തതായിരുന്നു ഇന്ദ്രന്‍സ് പറഞ്ഞു.

പിന്നീട് ഒരു അഭിമുഖത്തില്‍ ഞാനിത് വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് മമ്മൂക്ക ഇത് അറിഞ്ഞതെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.