മോഹന്‍ ലാലിന്റെ കണ്ണുകള്‍ ഭയപ്പെടുത്തി,ഡയലോഗ് മറന്ന് വിശാല്‍

മോഹന്‍ ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ താന്‍ ഭയംകൊണ്ട് വിറച്ചിരുന്നുവെന്നും കണ്ണുകളില്‍ നോക്കുമ്പോള്‍ ഡയലോഗ് മറന്നിരുന്നുവെന്നും തമിഴ് സിനിമകളിലെ പുതുയ നായകന്‍ വിശാല്‍. വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ തന്റെ അനുഭവം പങ്കുവെയ്ക്കവെയാണ് വിശാല്‍ സൂപ്പര്‍ താരത്തിന്റെ സാമിപ്യം തനിക്ക് തുടക്കത്തില്‍ ഭയം ജനിപ്പിച്ചെന്ന് വെളിപ്പെടുത്തിയത്.

മോഹന്‍ ലാലിന്റെ ഒടുവില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമായ വില്ലനില്‍ വില്ലന്‍ കഥാപാത്രത്തെ തന്നെയാണ് വിശാല്‍ അവതരിപ്പിച്ചത്.മലയാളത്തില്‍ വിശാലിന്റെ ആദ്യ അരങ്ങേറ്റവും ഇത് തന്നെ.”തനിക്കു ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു അത്. ലാല്‍ സാറും താനും മുഖത്തോടു മുഖം നോക്കുന്ന രംഗങ്ങള്‍, അതിനോടൊപ്പം മലയാളത്തില്‍ ചില സംഭാഷണങ്ങളും ഉണ്ടായിരുന്നു. അദ്ദേഹത്തെ പോലെ മികച്ച ഒരു നടനോടൊപ്പം അഭിനയിക്കുന്നതിന്റെ ഭയം താന്‍ ഒളിപ്പിച്ചു. അപ്പോള്‍ ഒരു തുടക്കക്കാരനായി അനുഭവപെട്ടു. ഹൃദയമിടുപ്പു വര്‍ദ്ധിച്ചു. എത്രയും വേഗം ഷൂട്ട് തീര്‍ത്തു കാരവനിലേക്കു പോകണം എന്നായിരുന്നു ചിന്ത. പക്ഷെ ഭയം കാണിക്കാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ കണ്ണുകളില്‍ നോക്കി ഡയലോഗ് പറയുക എന്നത് പ്രയാസകരമായിരുന്നു. ഒരുപാടു ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷവും അദ്ദേഹത്തിന്റെ മുന്നില്‍ വിയര്‍ത്തത് ഓര്‍ക്കുമ്പോള്‍ തമാശയായാണ് അനുഭവപ്പെടുന്നത്. അദ്ദേഹവുമായുള്ള ഓരോ സംഘട്ടന രംഗത്തിന് ശേഷവും താന്‍ അദ്ദേഹത്തോട് സോറി പറയുമായിരുന്നു തിരനല്‍ വേലിയിലെ ഇരുമ്പു തിരൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലിരുന്ന്് മോഹന്‍ലാലുമായുള്ള അഭിനയ നിമിഷത്തിലെ ഓര്‍മ്മകള്‍ വിശാല്‍ പങ്കുവച്ചു.

Read more

“ലാല്‍ സാറിന്റെ വീട്ടിലെ ഭാഗമായി ആണ് തനിക്ക് അനുഭവപെട്ടതെന്നും അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും ഊഷ്മളമാസ്വാഗതമാണ് തനിക്ക് നല്‍കിയതെന്നും വിശാല്‍ പറഞ്ഞു . വില്ലനിലെ ബുദ്ധിമുട്ടേറിയ ചിത്രീകരണ നിമിഷം ഏതായിരുന്നു എന്ന ചോദ്യത്തിന് വിശാല്‍ നല്‍കിയ മറുപടി ക്ലൈമാക്‌സ് രംഗത്തിലുള്ള ആക്ഷന്‍ സീനുകള്‍ ആയിരുന്നു എന്നാണ്.തനിക്കു അവിസ്മരണീയമായ അനുഭവമായിരുന്നു മോഹന്‍ലാലിന് ഒന്നിച്ചു അഭിനയിച്ച അനുഭവം എന്നാണ് വിശാല്‍ പറഞ്ഞത്.