ടൊവിനൊ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിന്റെ പ്രെമോഷനുമായി ബന്ധപ്പെട്ട് ടൊവിനോ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മുഹ്സിന്‍ പരാരിയോട് അദ്ദേഹം ഇലുമിനാറ്റിയാണോ എന്ന് താൻ ചോദിച്ചെന്നാണ് ടൊവിനോ പറയുന്നത്. ലോക്ക്ഡൗണില്‍ കുടതല്‍ പ്രചാരത്തില്‍ വന്ന സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു കഥ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആലോചിച്ച മുഹ്സിൻ വേറെ ലെവലാണെന്നും അദ്ദേഹം പറഞ്ഞു.
തല്ലുമാലക്ക് വേണ്ടിയുള്ള കഥയുടെ ആലോചന 2015 മുതല്‍ തുടങ്ങിയിരുന്നതാണെന്ന് തിരക്കഥകൃത്തായ മുഹ്സിന്‍ മുമ്പ് പറഞ്ഞിരുന്നു. ഇതിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനാണ് ടൊവിനൊ മറുപടി പറഞ്ഞത്. താന്‍ കഴിഞ്ഞ ദിവസം കൂടി മുഹ്സിന്‍ പരാരിയോട് താന്‍ ഇലുമിനാറ്റി ആണോ എന്ന് ചോദിച്ചതേയുള്ളൂ. കൊറോണ ഒക്കെ വന്ന് കഴിഞ്ഞ ശേഷമാണ് യുട്യുബ് കൂടുതലും ആളുകള്‍ കാണാന്‍ തുടങ്ങിയത്.
താന്‍ പോലും അപ്പോഴാണ് കൂടുതല്‍ ഉപയോഗിച്ച് തുടങ്ങിയത്. അങ്ങനെ നോക്കുമ്പോള്‍ ഇത് വെച്ചുള്ള കഥ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലോചിച്ചു എങ്കില്‍ അവന്‍ അത്രയും ഫ്യുചറിസ്റ്റിക്കായി ചിന്തിച്ചു എന്നാണര്‍ത്ഥമെന്നും ടൊവിനോ കൂട്ടിച്ചേർത്തു. ആഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് മുഹ്സിന്‍ പരാരിയാണ്.
Read more
മണവാളന്‍ വസീം, വ്‌ലോഗര്‍ ബീപാത്തു എന്നീ കഥാപാത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്.