ദീർഘ നാളത്തെ കാൻസർ രോഗാവസ്ഥയ്ക്ക് ശേഷം മരണത്തിനു കീഴടങ്ങിയ നടി തൊടുപുഴ വാസന്തിയോട് മാപ്പപേക്ഷിച്ച് നടൻ കുഞ്ചാക്കോ ബോബൻ. തൊടുപുഴ വാസന്തിയുടെ നില അതീവ ഗുരുതരമായിരുന്നിട്ടും ആവശ്യ സമയത്തു സഹായിക്കാൻ കഴിയാത്തതിന്റെ കുറ്റബോധമാണ് കുഞ്ചാക്കോ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
https://www.facebook.com/KunchackoBoban/photos/a.292278520924626.1073741828.289882494497562/936460763173062/?type=3&theater
മലയാള സിനിമയിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ച വാസന്തി രോഗാവസ്ഥയിൽ ആയതിന് ശേഷം ആരും സഹായിക്കാനില്ലാതെ തീര്‍ത്തും അവശതയിലായിരുന്നു. അവരുടെ ദുരവസ്ഥയെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. വാസന്തിയുടെ ദുരിതമറിഞ്ഞ് സിനിമയില്‍നിന്ന് സഹായിക്കാനെത്തിയത് സുരേഷ് ഗോപിയും, ബാലചന്ദ്ര മേനോനും മാത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വുമൺ ഇൻ സിനിമ കളക്റ്റീവ് ഫേസ്ബുക്കിലൂടെ തൊടുപുഴ വാസന്തിയെ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചിരുന്നു. അതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് വാസന്തിയുടെ മരണം.
Read more
തൊണ്ടയിലെ കാന്‍സറിന് ഏറെ നാളായി ചികിത്സയിലായിരുന്ന വാസന്തി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.