ജനങ്ങളെ എനിക്കെതിരെ തിരിക്കുന്നതിനുള്ള ഗൂഢാലോചനകളാണ് നടക്കുന്നത്: ഷെയ്ന്‍ നിഗം

ജനത്തില്‍ നിന്ന് തന്നെ അകറ്റാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ഷെയ്ന്‍ നിഗം. എല്ലാവരും സഹകരിച്ചാല്‍ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും പ്രതിഷേധം പ്രകടിപ്പിക്കാന്‍ മറ്റൊരു മാര്‍ഗ്ഗം അറിയാത്തതുകൊണ്ടാണ് മുടി മുറിച്ചതെന്നും ഷെയ്ന്‍ പറഞ്ഞു.

“എല്ലാവരും സഹകരിച്ചാല്‍ സിനിമകള്‍ പൂര്‍ത്തിയാക്കും. നമ്മുടെ പടമല്ലേ അത്. ഞാന്‍ മാത്രല്ല അതില്‍ അഭിനേതാക്കളായുള്ളത്. എന്നിരുന്നാലും നീതി കിട്ടുന്നില്ല, തീരെ കിട്ടുന്നില്ല. നമ്മള് തന്നെ ക്ഷമിച്ചോണ്ടിരുന്നാല്‍ എങ്ങനെയാ. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും ഞാന്‍ ആ ചിത്രം ചെയ്തു. എന്നിട്ടും എനിക്ക് മോശം അനുഭവങ്ങളാണ് ഉണ്ടായത്. അതുകൊണ്ടാണ്.”

Read more

“എങ്ങനെ എങ്കിലും ജനങ്ങളെ എനിക്കെതിരെ തിരിക്കണം, അതിനായുള്ള ചില നുണ പ്രചരണങ്ങളാണ് നടക്കുന്നത്. ഞാന്‍ സിനിമ ചെയ്യില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ആ പടത്തിന്റെ അധികാരകള്‍ ത്‌ന്നെയാണ് ചിത്രത്തിന് പാക്ക് അപ്പ് പറഞ്ഞത്. എനിക്ക് മാനസികമായി കുറേ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. അതിനാല്‍ തല്‍ക്കാലം ഒന്നും വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.” മാതൃഭൂമിയോട് ഷെയ്ന്‍ പറഞ്ഞു.